തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാര്‍ പുറത്തുപോകും വരെ ബിജെപി ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന്. ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണോ എന്ന് ഹൈക്കോടതി തന്നെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ആരായുന്ന വേളയില്‍ അതൊന്നും ഗൗനിക്കാതെ അഴിമതി ഭരണം തുടരാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന് കുറ്റപ്പെടുത്തി.
അഴിമതി സര്‍ക്കാര്‍ പുറത്തുപോകൂ എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളിധരന്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഴിമതി ആരോപണം കേള്‍ക്കാത്ത ഒരു മന്ത്രി പോലുമില്ല. പല മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അഴിമതി സര്‍ക്കാരിന് ഒരു ജനപിന്തുണയും നിലവിലില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് നിലവിലുള്ള സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നാണ്. അത് പരസ്യമായി പറഞ്ഞു തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് സര്‍ക്കാരിന് മേല്‍വിലാസം കൂടി നഷ്ടമായി.
ഇവിടെ ഭരണ സിരാകേന്ദ്രത്തില്‍ തിരുവനന്തപുരത്തു ബിജെപിക്ക് വെറും ആറു കൗണ്‍സിലര്‍മാരാണ് കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഭരണം വിലയിരുത്തല്‍ ആകുമെന്ന ഉമ്മന്‍ചാണ്ടി യുടെ അഭിപ്രായം അറിഞ്ഞു ജനങ്ങള്‍ പ്രതികരിച്ചു. ബിജെപിയുടെ ആറു സീറ്റ് ജനങ്ങള്‍ ആറിരട്ടിയാക്കി മാറ്റി. 42 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് സീറ്റ് ജനങ്ങള്‍ കൃത്യം പകുതിയുമാക്കി മാറ്റിയെന്നും മുരളീധരന് പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം അഴിമതിയില്‍ കുളിച്ചു കിടക്കുകയാണ്. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍നാസര്‍ മദനിയെയും, തടിയന്റവിടെ നസീറിനെയുമൊക്കെ രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് ഇടതു പക്ഷത്തിന്റെ പിന്തുണ കൂടിയുണ്ടെന്നാണ് ലജ്ജാകരമായ കാര്യമാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: