കൊച്ചി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായി കെ.സി. വേണുഗോപാലിന് രണ്ടുതവണ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്.
കേന്ദ്രമന്ത്രിയായിരിക്കെ ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടി കെസിയുടെ ഡ്രൈവര്‍ നാഗരാജന്റെ പക്കല്‍ 35 ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയത്. ആദ്യതവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവും നല്കിയെന്നു സോളര്‍ കമ്മിഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന് മൊഴി നല്കി.
അനര്‍ട്ടിന്റെ ഏജന്‍സിയായി ടീം സോളാറിനെ നിയമിയ്ക്കാമെന്ന ഉറപ്പിന്മേലാണ് കെ.സി.വേണുഗോപാല്‍ പണം നല്‍കിയത്. സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ വേണുഗോപാലുമായി തെറ്റി. കൈക്കൂലി നല്കിയ പണം തിരികെ ചോദിച്ചെങ്കിലും വേണുഗോപാല്‍ തിരിച്ചു തന്നില്ലെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
സോളാര്‍ കമ്മീഷന് സെക്രട്ടറി ദിവാകരന് തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതായി ബിജു രാധാകൃഷ്ണന് ആരോപിച്ചു. കമ്മീഷന് അഭിഭാഷകന് ഹരികുമാറിന്റ സാന്നിദ്ധ്യത്തിലാണ് സ്വാധീനിയ്ക്കാന്‍ ശ്രമിച്ചത്. താന്‍ പറഞ്ഞ ശേഷം മാത്രം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്ന് ദിവാകരന് പറഞ്ഞു.
താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതിനുശേഷം വെളിപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ദിവാകരന്റെ നിലപാടെന്നും ബിജു രാധാകൃഷ്ണന് മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: