ന്യൂദല്‍ഹി: അസഹിഷ്ണതയെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്തെ അപകീര്‍ത്തി പ്പെടുത്തുന്നതാണെന്ന് സമാജ്വാദി പാര്‍ട്ടി. ഭാരതം ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.
ഈ ചര്‍ച്ച എത്രമാത്രം തുടരുന്നോ, അത്രത്തോളം നമ്മുടെ രാജ്യം അപമാനിക്കപ്പെടുകയാണ്. ഭാരതമാണ് ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം. അവിടവിടെയുണ്ടാകുന്ന ചില സംഭവങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണിപ്പോള്‍ ചെയ്യുന്നത്, അത് ശരിയല്ല, രാംഗോപാല്‍ യാദവ് വിശദീകരിച്ചു.
രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാകാഞ്ഞ ഭരണഘടനാ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിലാണ് അസഹിഷ്ണുതാ ചര്‍ച്ച. ചര്‍ച്ചയില്‍ പക്വത കാണിക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡ് എംപിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: