എത്രത്തോളം നിയമങ്ങള്‍ പരിശുദ്ധമാക്കിക്കൊണ്ടു വരാമോ അത്രത്തോളം കാലം ലോകത്തിനു നന്നാകുവാന്‍ കഴിയും. ഈ അവസ്ഥയെ മുന്‍കൂട്ടി കണ്ടവന് മുന്നം തന്നെ ദൈവത്തെ കണ്ടവന്. ഈ അവസ്ഥ പ്രവൃത്തി മുഖേന കാണുന്നവന് സദാ ദൈവത്തെ കാണുന്നു. അവന് ദൈവത്തില്‍ നിന്നല്ലാ ദൈവം അവങ്കല്‍ നിന്നുളവാകുന്നു. കാരണം അവന്റെ ആത്മാവാകുന്നു അവനു ദൈവമായി ഭവിച്ചത്. ആ ആത്മാവ് ദൈവത്തിങ്കല്‍ നിന്നുത്ഭവിക്കുന്നുവെങ്കില് ദൈവം ഇതില്‍ നിന്ന് ഉത്ഭവിച്ചു എന്നു വരുന്നു.
അങ്ങനെ ഭേദബുദ്ധി ഉണ്ടാകുന്നതിനെക്കാളും നന്നു താനും ദൈവവും ഒന്നു തന്നെയാണ്, എല്ലാം ഒടുവില്‍ താന്‍ തന്നെയാണ് തന്നെ ഒഴിച്ച് മറ്റൊന്നില്ല എന്ന പരമാര്‍ത്ഥം കണ്ടു ലോകത്തിനു വെളിപ്പെടുത്തി കാണിക്കണമെങ്കില്‍ ഗുരുശിഷ്യബന്ധമെന്ന കര്‍മ്മമാണ് അടിസ്ഥാനപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: