അടിമാലി (ഇടുക്കി):ഇടുക്കി ജില്ലയിലെ പട്ടയ വിതരണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് ആവശ്യപ്പെട്ടു.അടിമാലിയില്‍ സമത്വമുന്നേറ്റ യാത്രക്ക് നല്കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും സര്‍ക്കാര്‍ ഭൂമി ഒരു പ്രത്യേക വിഭാഗത്തിന് തീറെഴുതി കൊടുത്തിരിക്കുയാണ്. പശ്ചിമഘട്ട മലനിരകള്‍ കുരിശുമലകളാക്കി മാറ്റി. പശ്ചിമഘട്ട സംരക്ഷണത്തിന് സഭാ നേതൃത്വം കനിയേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. മിച്ചഭൂമി പിടിച്ചെടുക്കാന്‍ രണ്ടാം ഭൂപരിഷ്കരണത്തിന് തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമത്വമുന്നണി ന്യൂനപക്ഷത്തിനെതിരല്ല. യാത്രയുടെ മുദ്രാവാക്യം എല്ലാവര്ക്കും തുല്യ നീതി എന്നാണ്. ചില മാധ്യമങ്ങള്‍ യാത്രയെ ന്യൂനപക്ഷ വിരുദ്ധമാക്കിമാറ്റാന് ഗൂഢശ്രമം നടത്തുകയാണ്. പള്ളി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടക്കുന്ന മണിയാശാന് സര്‍വ്വതും പള്ളിക്ക് അടിയറ വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്കക്ഷേമ വകുപ്പ് മുമ്പ് ലീഗും മറ്റും കൈകാര്യം ചെയ്തപ്പോള്‍ ആര്‍ക്കും ആക്ഷേപമില്ലായിരുന്നു. പ്രസംഗത്തില്‍ വിദ്യാസാഗറിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തി ഗവര്‍ണറാകാന്‍ ശ്രമം നടത്തുകയും തന്നോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിദ്യാസാഗര്‍ അപേക്ഷിക്കുകയും ചെയ്തതായി വെള്ളാപ്പള്ളി പറഞ്ഞു. താന്‍ വഴങ്ങില്ലെന്ന് മനസ്സിലായതോടെ തനിക്കെതിരെ തിരിയുകയായിരുന്നു. ശ്വാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പറയുന്ന വിദ്യാസാഗറിന് സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വിഡ്ഢിത്തം പറയുന്ന നേതാവായി വി.എസ് മാറി. നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം വി.എസിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.വി ബാബു അധ്യക്ഷത വഹിച്ചു. ശിവഗിരി ആശ്രമത്തിലെ ധര്‍മ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.തുഷാര്‍ വെള്ളാപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ നീലകണ്ഠന് മാസ്റ്റര്‍, സന്തോഷ് , സി.എസ് നായര്‍, സുഭാഷ് നായരമ്പലം, സഹദേവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: