തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് ശംഖുമുഖത്ത് ജലസമാധി ആണ് അച്ച്യുതാനന്ദന് പ്രവചിച്ചതെങ്കില്‍ ശംഖുമുഖത്ത് എത്തുംമുമ്പ് കരസമാധി വരുത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യനീതിക്കുവേണ്ടി നടത്തുന്ന യാത്ര ഇരുമുന്നണികളേയും വെറളി പിടിപ്പിച്ചിരിക്കുകയാണ്.
അച്യുതാനന്ദന് ആവശ്യപ്പെടുകയും അതംഗീകരിച്ച് രമേശ് ചെന്നിത്തല കേസെടുക്കുകയും ചെയ്ത നടപടി നീതിക്ക് നിരക്കുന്നതല്ല. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയും സ്ഫോടന പരമ്പരകള്‍ സംഘടിപ്പിക്കുകയും മതവിദേ്വഷവും ഭീകരപ്രവര്‍ത്തനവും നടത്തിയ മദനിയെ ജയിലില്‍നിന്ന് ഇറക്കാനും സ്വീകരിക്കാനും മുന്നിട്ടിറങ്ങിയ ഇരുമുന്നണികളും വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയതാണ് ഏറ്റവും വലിയ മതവിവേചനവും മതവിദേ്വഷ പ്രസംഗവുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: