കോഴിക്കോട്ട്: ഒരു സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഇടുക്കി ബിഷപ്പിനെതിരെ കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. വെള്ളാപ്പള്ളി എതിര്‍ത്തതു നൗഷാദിന്റെ പ്രവൃത്തിയെയല്ല. മതപരമായ വിവേചനം നടത്തുന്ന മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയെയാണെന്നും മുരളീധരന് പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവനു വിലകല്പിക്കുകയാണ് ഉമ്മന്‍ ചാണ്ടി. എന്ത് അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട ഓട്ടോഡ്രൈവര്‍ നൗഷാദിനു സഹായം നല്‍കിയതിനെ വെള്ളാപ്പള്ളി എതിര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. വെള്ളാപ്പള്ളി നടേശന് പറഞ്ഞതിനെ സര്‍ക്കാര്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നു. നൗഷാദിന്റെ പ്രവര്‍ത്തനം വിലകുറച്ചു കാണാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിട്ടില്ല. നൗഷാദായതുകൊണ്ടു മാത്രമാണ് സഹായം ലഭിച്ചത്. സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച പലര്‍ക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ഇക്കാര്യമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചത്.
വിവേചനത്തിനെതിരായി സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി നേരിടാനാണ് ശ്രമമെങ്കില്‍ ബിജെപി പ്രതിരോധിക്കുമെന്നും മുരളീധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: