ഹൈദരാബാദ്: പതിമൂന്നുകാരി സ്കൂളിലെ ശൗചാലയത്തില്‍ പ്രസവിച്ചു. സംഭവത്തില്‍ പ്രധാനാധ്യാപകന് ബാസവാലിംഗത്തെ സസ്പെന്റ് ചെയ്തു. കുട്ടിയേയും നവജാത ശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചു.
ക്ലാസ് നടന്നു കൊണ്ടിരിക്കെ വയറു വേദന അനുഭവപ്പെട്ട വിദ്യാര്‍ഥിനിയോട് ശൗചാലയത്തില്‍ പോയി വരാന്‍ അധ്യാപിക അറിയിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും വിദ്യാര്‍ഥിനി പുറത്ത് വരാതിരുന്നതിനാല്‍ കൂടെ പോയ രണ്ടു വിദ്യാര്‍ഥിനികള്‍ അന്വേഷിക്കുകയായിരുന്നു.
പ്രസവം നടന്ന വിവരം അധ്യാപകര്‍ അറിയുകയും കുട്ടിയേയും ശിശുവിനെയും മുറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണ് എന്ന വിവരം അധ്യാപകര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പോലിസ് പറയുന്നത്. വീട്ടുകാരെ വിവരം അറിയിച്ചപ്പോള്‍ അവരും സംഭവം അറിയുന്നത് ഇപ്പോഴാണ് എന്ന നിലപാടില്‍ ആയിരുന്നു.
അയല്വാസികളിലെക്കും സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലെക്കും അധ്യാപകരിലേക്കും അന്വേഷണം നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: