ന്യൂദല്‍ഹി: മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പുകളുടെ റെയ്ഡ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് എന്‍ഫോഴ്സ്മെന്റ്.
എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട ആഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കാര്‍ത്തി ചിദംബരവുമായി ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് റെയ്ഡ് എന്നാണ് കരുതപ്പെടുന്നത്.
ടു ജി പങ്കാളിത്തം മാക്സിസ് ഗ്രൂപ്പിനു നല്കാന് തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നെന്നു എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്റെ പരാതിയെത്തുടര്‍ന്ന് 2011 ഏപ്രില്‍-മേയിലാണ് എയര്‍സെല്‍-മാക്സിസ് കേസിനു തുടക്കമായത്.
റെയ്ഡിനെതിരെ ചിദംബരം രംഗത്തു വന്നിട്ടുണ്ട്. തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ നേരിട്ടാകട്ടെ, മകനെയും കുടുംബത്തെയും അപമാനിക്കാനാണ് കേന്ദ്രശ്രമമെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: