മാരീചന് മനോഹരമായൊരു പുള്ളിമാനായി പഞ്ചവടിയിലെത്തി നല്ല സ്വര്ണ്ണനിറം. വെള്ളിപോലെ തിളങ്ങുന്ന പുള്ളികള്‍ കണ്ണുകള്‍ നീലക്കല്ലുകള്‍പോലെ. നല്ല ശാന്തസ്വഭാവത്തിലുള്ള ചേഷ്ടകള്‍ കണ്ടാല്‍ ഇണക്കമുണ്ടെന്നു തോന്നിക്കുന്ന ഭാവഹാവാദികള്‍. ലീലകള്‍ കാട്ടി അടുത്തുവരും. പിന്നെ ഓടി കാട്ടില്‍ മറയും അനുരാഗഭാവത്തില്‍ ദൂരെനിന്നു കടാക്ഷിക്കും.
ഇത് സീതയുടെ ശ്രദ്ധയില്‍പ്പെട്ടു. പതിമൂന്നുവര്ഷം വനവാസത്തിനിടയില്‍, പ്രതേ്യകിച്ച് ധാരാളം മാന്‍കൂട്ടങ്ങളുള്ള ദണ്ഡകാരണ്യത്തില്‍ ഇതുപോലൊരു മാനിനെ ഇതുവരെ കണ്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ രാഘവന് ഇതാരാണെന്നു മനസ്സിലായി. ലക്ഷ്മണനും പറയുന്നു.” ഇതു മാരീചനാണ്. രാവണന് അയച്ചു വന്നതാണ് ഇവന്.” ശ്രീരാമന് സീതയോടു പറഞ്ഞു.
”സീതേ, രാക്ഷസരാജാവ് രാവണന് സന്ന്യാസവേഷത്തില്‍ താമസിയാതെ എത്തിച്ചേരും. നീയൊരു കാര്യം ചെയ്യൂ. ഉടനടി അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ച് രാവണവധം കഴിവോളം മറഞ്ഞിരിക്കണം.”
സീതയുടെ അവതാരോദ്ദേശ്യം തന്നെ രാവണനെ വധിക്കാന്‍ കാരണക്കാരിയാവുകയെന്നതാണല്ലോ. രാമാവതാര ലക്ഷ്യവും അതുതന്നെ. അതിനുള്ള വഴിതുറന്നു വരുന്നു. അതിനാല്‍ ലക്ഷ്മീഭഗവതിയായ സീത അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ചു. പകരം രാമന് നിര്‍മ്മിച്ച സംസാരരൂപിണിയായ മായാസീത പര്‍ണശാലയില്‍ പ്രവേശിച്ചു. ഈ വിവരം ലക്ഷ്മണന്‍പോലും അറിഞ്ഞില്ല. കഥയിലെ ഈ മാറ്റം വാല്മീകിരാമായണത്തിലില്ല. അദ്ധ്യാത്മരാമായണത്തില്‍ വരുത്തിയതാണ്.
രാവണന്റെ വധത്തിന് കാരണം തേടിയിരിക്കുന്ന രാമന്റെ ഇച്ഛയാണല്ലോ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സീതയ്ക്ക് ആ പൊന്മാനിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായി. പെണ്ണിന് പൊന്നില്‍ ആശയുണ്ടായാല്‍ വിനാശം എന്ന് എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു. മായാസീതയെയും മായ പിടികൂടിയെന്നര്‍ത്ഥം. പക്ഷേ ശ്രീരാമനെയും ലക്ഷ്മണനെയും കബളിപ്പിക്കാണല്ലോ മാരീചനെ വിട്ടത്. ഇവിടെ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെട്ടത് രാവണന് തന്നെയല്ലേ?
സീതയെ കൊണ്ടുപോകണമെന്ന ആഗ്രഹം പൊട്ടിമുളച്ചതോടെ സര്‍വനാശത്തിനു വഴി തുറക്കുകയായിരുന്നു. വിദ്വാനും പണ്ഡിതനുമായ രാവണന് അറിഞ്ഞുകൊണ്ടുതന്നെ ആപത്തില്‍ ചാടുകയായിരുന്നില്ലേ? നമുക്കും ചിലപ്പോള്‍ ഇത്തരത്തില്‍ ആപത്തുവന്നു തലയില്‍ കയറിയേക്കാം. രാവണനെപ്പോലെ നമ്മളും അഹങ്കാരംകൊണ്ട് ഓരോന്നു വലിച്ചു തലയില്‍ വയ്ക്കും. ഈശ്വരനെപ്പറ്റിച്ചുവെന്ന് സന്തോഷിക്കും.
എല്ലാമറിയുന്ന ഈശ്വരന് ചിരിക്കും. ആപത്തുകള്‍ ഓരോന്നായി സംഭവിക്കുമ്പോഴാണ് അയ്യോ, ഈശ്വരനും കൈവിട്ടോയെന്നു വിലപിക്കുന്നത്. മായാമനുഷ്യനും സര്‍വതും അറിയുന്നവനുമായ രാമന് തന്റെ അവതാരോദ്ദേശ്യം സാധിക്കുവാന്‍ മായയുടെ സഹായത്താല്‍ രാവണനെ വിഡ്ഢിയാക്കുകയായിരുന്നു. ഭക്തനാണെങ്കില്‍പോലും ഇൗശ്വരന്റെ മായാവലയില്‍ കുടുങ്ങാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കുക. ഭരദ്വജനും വാല്മീകിയും സുതീഷ്ണനുമൊക്കെ ഭഗവാനോട് പ്രാര്‍ത്ഥിച്ചത് നിന്റെ മായാബാധിക്കരുതേയെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: