കൊച്ചി: ഡോ.പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള രാഷ്ട്രീയക്കാരുടെ അവഹേളനം അവസാനിപ്പിക്കണമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തൊഗാഡിയക്കെതിരെ നടത്തിയ തെറ്റായ പരാമര്‍ശം അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്കെതിരെ ഇടതു വലതു മുന്നണികള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ അടിത്തറയ്ക്ക് കോട്ടം വരുമെന്നുള്ള ഭയം മൂലമാണ്. ക്രിസ്ത്യാനിയും മുസ്ലീമും സംഘടിച്ചാല്‍ മതേതരവും ഹിന്ദു സംഘടിച്ചാല്‍ വര്ഗ്ഗീയവുമായി ചിത്രീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെയാണ് വെള്ളാപ്പിള്ളി സംസാരിക്കുന്നത്.
സമത്വ മുന്നേറ്റ യാത്രയ്ക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരവും സഹകരണവും മുന്നണികള്‍ ഭയക്കുന്നത് മൂലമാണ് തെറ്റായ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്. സഹായങ്ങള്‍ നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാണിക്കുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തത്. കോഴിക്കോട് സംഭവത്തില്‍ മരണപ്പെട്ട നൗഷദിന്റെ കുംടുബത്തിന് സഹായത്തിന് അര്‍ഹതയില്ലെന്ന് വെള്ളാപ്പിള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: