കൊച്ചി: കാലടി ശ്രീശങ്കര സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍വകലാശാലയുടെ അകത്തും പുറത്തും നിന്നും ചിലര്‍ പ്രവര്‍ത്തിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര് ആരോപിച്ചു. സംസ്കൃത സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനവും നിര്‍ദ്ധനരായ വിദ്യാര്‍ഥികളാണ്. എസ്സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള 48 ഓളം പെണ്‍കുട്ടികളാണ് സര്‍വകലാശാലയുടെ ഹോസ്റ്റലിലുള്ളത്. ഇവര്‍ക്ക് ലഭിക്കേണ്ടതായ ഗ്രാന്റ് പലപ്പോഴും വൈകുന്നു. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് വൈകുന്നതോടെ അവരുടെ താമസം അനിശ്ചിതത്വത്തിലാകുന്നു. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മറ്റു സര്‍വകലാശാലകള്‍ക്ക് സെല്‍ഫ് ഫിനാന്‍സ് കോഴ്സുകളില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയും. എന്നാല്‍ സംസ്കൃത സര്‍വകലാശാലയില്‍ ഇത്തരത്തിലുള്ള കോഴ്സും നിലവില്‍ ഇല്ല.
എംഫില്‍, ഡോക്ടറേറ്റ്, നെറ്റ് പരീക്ഷകള്‍ പാസാകുന്നതില്‍ 90 ശതമാനം മികവും സംസ്കൃത സര്‍വകലാശാലയ്ക്കുണ്ട്. കഴിഞ്ഞവര്‍ഷത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണേഴ്സ് കപ്പില്‍ സംസ്കൃത സര്‍വകലാശാലയ്ക്ക് നാലം സ്ഥാനത്ത് എത്തുവാന്‍ കഴിഞ്ഞത് നിസാരകാര്യമല്ലെന്നും വൈസ് ചാന്‍സലര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: