കോതമംഗലം: ചരിത്രപ്രസിദ്ധമായ തട്ടേക്കാട് ആയില്യം തൊഴാന്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തി. മണ്ഡലക്കാലത്ത് വര്‍ഷങ്ങളായി നാഗരാജ സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രത്തില്‍ ആയില്യം തൊഴലിന് അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ആയില്യം പൂജയോടനുബന്ധിച്ചുള്ള വിശേഷാല്‍ ചടങ്ങുകളായ ആയില്യം തൊഴല്‍, കളമെഴുത്തുംപാട്ടും, ഉച്ചയ്ക്ക് അന്നദാനവും നടന്നു. കൂടാതെ നാഗരാജാവിനുള്ള മറ്റ് വഴിപാടുകളായ നൂറുംപാലും സര്‍പ്പബലി, പട്ട്ചാര്ത്തല്, രക്ഷസിന് പാല്പായസം, വെള്ളനിവേദ്യം, ഇളനീര്, പനിനീര്, മഞ്ഞള്‍പൊടി അഭിഷേകങ്ങള്‍ എന്നിവയും നടത്താന്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.
അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ കോഴിപ്പിള്ളി അമൃതാനന്ദമയീമഠവും ഗതാഗത ക്രമീകരണവും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ സേവാഭാരതിയും ഏറ്റെടുത്ത് നടത്തി. ആയില്യം പ്രമാണിച്ച് യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: