കോഴിക്കോട്: പോള്‍വോള്‍ട്ടില്‍ ഇന്നലെ രണ്ട് റെക്കോര്‍ഡുകള്‍. ഒന്ന് മരിയ ജെയ്സന്റെയും മറ്റേത് നിവ്യ ആന്റിണയുടെയും വക. ദേശീയ ചാമ്പ്യന്‍ സിഞ്ജു പ്രകാശിന്റെയും മരിയയുടെയും പിന്‍ഗാമിയായി ഉയര്‍ന്നുവരികയാണ് നിവ്യ ആന്റണി. ഇവരുടെ രണ്ടുപേരുടെയും പ്രകടനം നിലവിലെ ദേശീയ റെക്കോര്‍ഡും മറികടന്ന്.
സീസണിലെ നാലാമത്തെ സ്വര്‍ണ്ണനേട്ടവുമായി മരിജ ജെയ്സണ്‍ കുതിക്കുകയാണ്. ഇന്നലെ സീനിയര്‍ വിഭാഗം പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനത്തോടെയാണ് മരിയ സംസ്ഥാന സ്കൂള്‍ ഗെയിംസിനോട് വിടപറുന്നത്. 4.42 മീറ്റര്‍ ഉയരമാണ് മരിയ ഇന്നലെ മറികടന്നത്. സിഞ്ജു പ്രകാശ് 2011-ല്‍ പൂനെയില്‍ സ്ഥാപിച്ച 3.35 റെക്കോര്‍ഡാണ് മരിയ ജെയ്സണ്‍ മുന്നില്‍ പഴങ്കഥായത്. സ്കൂള്‍ മീറ്റില്‍ തന്റെ പേരിലുള്ള റെക്കോഡ് തിരുത്തി കുറിക്കാനും മരിയക്കായി. 3.25ന്റെ റെക്കോഡാണ് മരിയ മറികടന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തായിരുന്നു മരിയ റെക്കോഡിട്ടിരുന്നത്. 2.90 മീറ്റര്‍ ഉയരത്തിലാണ് മരിയ മത്സരം ആരംഭിച്ചത്. അപ്പോള്‍ മത്സരിക്കാനുണ്ടായിരുന്നത് കല്ലടി എച്ച്എസിലെ ഷാനി ഷാജിയും തിരുവനന്തപുരം സായ് സെന്ററിലെ അഞ്ജലി ഫ്രാന്‍സിസും.
പിന്നീട് ബാര്‍ മൂന്ന് മീറ്ററായി ഉയര്‍ത്തിയപ്പോള്‍ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ട് ഷാനിക്ക് പിന്‍വാങ്ങേണ്ടി വന്നു. പിന്നീടുള്ള മത്സരം മരിയയും അഞ്ജലിയും തമ്മില്‍. മൂന്നു മീറ്റര്‍ ആദ്യ ശ്രമത്തില്‍ അഞ്ജലി മറികടന്നപ്പോള്‍ മരിയ പാസ് നല്കി. 3.10ല്‍ മരിയ ആദ്യശ്രമത്തില്‍ തന്നെ ലക്ഷ്യം കണ്ടു. എന്നാല്‍ അഞ്ജലിക്ക് മൂന്നാം ശ്രമത്തിലാണ് ബാര്‍ മറികടക്കാനായത്. തുടര്‍ന്ന് 3.20 ആക്കി ഉയര്‍ത്തി. ഫൗളൊന്നും കൂടാതെ തന്നെ അഞ്ജലി അനായാസം ലക്ഷ്യം നിറവേറ്റി. എന്നാല്‍ മരിയയ്ക്ക് യഥേഷ്ടം വിയര്‍ക്കേണ്ടി വന്നു. മൂന്നാമത്തെ ശ്രമത്തില്‍ മാത്രമാണ് മരിയയ്ക്ക് ഈ ദൂരം പിന്നിടാന്‍ കഴിഞ്ഞത്. പിന്നീട് 3.25 ആയിരുന്നു ലക്ഷ്യം. മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ അഞ്ജലി പിന്മാറേണ്ടിവന്നു. മരിയയാവട്ടെ ഒന്നാം ശ്രമത്തില്‍ കൃത്യം പൂര്‍ത്തിയാക്കി. പിന്നീട് കീഴടക്കാനുണ്ടായിരുന്നത് സിഞ്ചു പ്രകാശ് സ്ഥാപിച്ച് 3.35ന്റെ ഉയരമായിരുന്നു. 3.42ല്‍ ആദ്യ ശ്രമത്തില്‍ തന്നെ മറികടന്നതോടെ ആ റെക്കോഡും മരിയയുടെ പേരിലായി. തുടര്‍ന്ന് 3.55 ആക്കി ഉയര്‍ത്തിയെങ്കിലും ഉയരം മറികടക്കാന്‍ കഴിഞ്ഞില്ല. ഈയിനത്തില്‍ ഷാനി ഷാജിക്കാണ് മൂന്നാം സ്ഥാനം.
കഴിഞ്ഞമാസം റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ്, കൊല്‍ക്കത്തയില്‍ ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റ്, ഹൈദരാബാദില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലാണ് ഈ വര്‍ഷം മരിയ പൊന്നണിഞ്ഞത്. ദേശീയ സ്കൂള്‍ മീറ്റില്‍ മരിയ തുടര്‍ച്ചയായി നാലു തവണ സ്വര്‍ണം നേടിയിട്ടുണ്ട് കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലെ 3.40 മീറ്റര്‍ സ്വര്‍ണ നേട്ടത്തോടെ ഏഴാമത്തെ റെക്കോഡിന് ഉടമയായിരുന്നു. ഏഴാച്ചേരി കരിങ്ങോഴക്കല്‍ ജയ്സണ്നൈസി ദമ്പതിമാരുടെ മകളാണ്. പാലാ സെന്റ് മേരീസ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മരിയ.
മരിയയുടെ യഥാര്‍ഥ പിന്‍ഗാമിയാണ് താനെന്ന് തെളിയിക്കുന്ന പ്രകടനവുമായാണ് പാല ജംപ്സ് അക്കാദമിയുടെ തന്നെ സന്തതിയായ എ.സി. നിവ്യ ആന്റണി ഇന്നലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി പൊന്നണിഞ്ഞത്. 3.30മീറ്റാണ് മരിയ ഇന്നലെ താണ്ടിയ ഉയരം. പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിവ്യ കണ്ണൂര്‍ സ്വദേശിയാണ്. 3.15 മീറ്റര്‍ ചാടി നിലവിലെ റെക്കോര്‍ഡ് മറികടന്ന കോതമംഗലം മാര്‍ബേസിലിന്റെ ദിവ്യ മോഹന്‍ വെള്ളിയും 2.60 മീറ്റര്‍ മാത്രം താണ്ടിയ മാര്‍ബേസിലിന്റെ തന്നെ സോന ബെന്നി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: