പെരിങ്ങോം: ചെറുപുഴ പയ്യന്നൂര്‍ റോഡിന്റെ ശോചിനീയാവസ്ഥ പ്രക്ഷോഭ സമിതി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ചെറുപുഴ, പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും ഓടിയില്ല. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വന്ന ബസുകള്‍ ചെറുപുഴ പാലം വരെയാണ് വന്നത്. ചെറുപുഴ പയ്യന്നൂര്‍ റോഡ്് പ്രക്ഷോഭ സമിതി പ്രവര്‍ത്തകരും ബസ് ഓണോഴ്സ് അസോസിയേഷന് പ്രവര്‍ത്തകരും പാടിയോടുചാലില് പ്രകടനവും പൊതുയോഗവും നടത്തി. പരിസ്ഥിതി സമിതി ജില്ല സെക്രട്ടറി ഭാസ്കരന് വെളളൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ.വി.നാരായണന് അധ്യക്ഷത വഹിച്ചു. രൂപേഷ് തൈവളപ്പില്‍, പെരിങ്ങോം ഹാരിസ്, സി.സുന്ദരന്‍, എ.കെ.ആര്.യൂസഫ്, എസ്്്.എസ്.ലത്തീഫ്് വി.ആര്.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പാടിയോടുചാലില് നടന്ന പ്രകടനത്തിന് എ.കെ.ആര്.അലി, ജിഷാദ് വയക്കര, ഇ.വി.രജീഷ്, വിനോദ് ആദിത്ത്്്, ശ്രീവിഷ്ണു ഗോകുല്‍, നീലാജ്ഞന വേണു, സി.ലക്ഷമണന്, സൂരജ്് പുല്കയത്ത്് എന്നിവര്‍ നേത്യത്വം നല്കി.
സി.ക്യഷ്ണന് എം.എല്‍.എ വ്യാഴാഴ്ച മുതല്‍ നടത്തുന്ന ഉപവാസ സമരത്തിന് പ്രക്ഷോഭ സമിതി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ചെറുപുഴ പയ്യന്നൂര്‍ റോഡ് പ്രക്ഷോഭ സമിതിയുടെ കണ്വെന്ഷന് 15ന് നാല് മണിക്ക് പെരിങ്ങോത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റോഡ് പാച്ച് വര്‍ക്ക് പ്രഹസനമാകരുതെന്ന് പി.ഡബ്ലു.ഡി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ചെറുപുഴ പയ്യന്നൂര്‍ റോഡ് മെക്കാഡം ടാറിങ് നടത്തണമെന്ന് പ്രക്ഷോഭ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡിന്റെ തകര്‍ച്ചക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവഹികള്‍ പറഞ്ഞു.
ചെറുപുഴ പയ്യന്നൂര്‍ റോഡ് തകര്‍ച്ചക്കെതിരെ പ്രക്ഷോഭ സമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന പൊതുയോഗം ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന് വെളളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: