കശ്യപ പ്രജാപതിയുടെ പത്നിമാരായിരുന്നു വിനതയും കദ്രുവും. കദ്രുഒരുക്കിയ കെണിയില്‍ പാപം വിനത വീണുപോയി. ഒരിയ്ക്കല്‍ ഇരുവരും പന്തയം വയ്ക്കുകയായിരുന്നു. ” ഉച്ചൈശ്രവസ്സിന്റെ നിറം എന്ത്” ഇതായിരുനിനു പന്തയവിഷയം. ഇന്ദ്രന്റെ കുതിരയാണ് ഉച്ചൈശ്രവസ്സ്. അതിന്റെ നിറം തൂവെള്ളതന്നെയാണ്. വെളുപ്പാണെന്ന് വിനത പറഞ്ഞു. എന്നാല്‍ അതിന്റെ വാലില്‍ കറുപ്പുണ്ടെന്ന് കദ്രുവും. ഇരുവരും കൂടിച്ചര്‍ന്ന് ഉച്ചൈശ്രവസ്സിനെ കാണാന്‍ പോയി. നോക്കിയപ്പോള്‍ വാല് കറുത്തിട്ടാണ്. പന്തയനിശ്ചയപ്രകാരം കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു വിനത.
കദ്രുതന്റെ മക്കളെ ചെറുരൂപത്തിലാക്കി. അനേകം ചെറുപാമ്പുകള്‍ കുതിരയുടെ വാലില്‍ രോമം പോലെ പറ്റിക്കിടക്കുകയായിരുന്നു. അങ്ങനെയാണ് പന്തയത്തില്‍ കദ്രു വിജയം നേടിയത്. വിനതയ്ക്ക് അഞ്ഞൂറു വര്‍ഷക്കാലം ദാസ്യം അനുഭവിക്കേണ്ടിവന്നു. പിന്നീടാണ് ഗരുഡന് വിനതയ്ക്ക് പുത്രനായി പിറന്നത്. നാഗങ്ങളെ വിളിച്ച് ഗരുഡന് പറഞ്ഞു. ‘കുറേക്കാലമായല്ലോ എന്റെ അമ്മയെ ദാസിയാക്കിയിട്ട് അതില്‍ നിന്നുമോചിപ്പിച്ചുതരണം. എന്തുവേണമെങ്കിലും ഞാന്ചെയ്തുതരാം’.’ഓ അതിനു വിഷമമില്ല ഒരുകാര്യം ചെയ്താമതി.ദേവലോകത്തുനിന്ന് അമൃത് ഞങ്ങള്‍ക്ക് എത്തിച്ചുതരണം.’ അതുകേള്‍ക്കേണ്ട താമസം ഗരുഡന് ദേവന്മാരെ തോല്‍പ്പിച്ച് അമൃത് കദ്രുവിന്റെ മക്കള്‍ക്ക് നല്കി. അമൃത് കിട്ടിയപ്പോള്‍ അത് വിശേഷപ്പെട്ട സാധനമല്ലേ ഒന്ന് കുളിച്ചു വന്ന് കഴിയ്ക്കാം.
അങ്ങനെ നാഗങ്ങള്‍ കുളിച്ചുവന്ന് നോക്കിയപ്പോള്‍ അമൃതില്ല. ദേവേന്ദ്രന് സൂത്രത്തില്വന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്റെ അമ്മയെ വഞ്ചിച്ച നാഗങ്ങളെ മുഴുവന്‍ തിന്നൊടുക്കുവാന്‍ തുടങ്ങി. ഇങ്ങനെ തുടങ്ങിയാല്‍ നാഗങ്ങള്‍ എന്ന വംശം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാവും. അവസാനം ഗരുഡനും നാഗങ്ങളുമായി ഒരു കരാറിലെത്തി. മാസത്തിലൊരിയ്ക്കല്‍ ഒരുനാഗം ഗരുഡനുതിന്നാനായി ആല്‍ത്തറയില്‍ വന്നു കിടക്കാം. അതുപ്രകാരം നാഗങ്ങളെ തിന്നുന്നതിന് ശമനമുണ്ടാക്കി.
ഓരോ അമാവാസി നാളിലുമായിരുന്നു നാഗങ്ങള്‍ ഗരുഡന് ജീവന് സമര്‍പ്പിയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വര്‍ദ്ധിത വീര്യമാര്ന്നവിഷമുള്ള കാളിയനാവട്ടേ ഗരുഡനെ ഒട്ടുംതന്നെ പേടിയില്ലായിരുന്നു. ഗരുഡനുള്ള നാഗങ്ങളെ കാളിയന് തിന്നാന്‍ തുടങ്ങി. അതറിഞ്ഞ ഗരുഡന് വന്ന് തന്റെ ഇടത്തേചിറകിനാല് പൊരിഞ്ഞ അടികൊടുത്തു. രക്ഷയില്ലാതെ വന്നപ്പോള്‍ അവന് കാളിന്ദിയിലേയ്ക്ക് പോയി രക്ഷപ്പെട്ടു. അവിടേയ്ക്ക് കടന്നുചെല്ലാന്‍ ഗരുഡനാവില്ല.
സൗഭരീമഹര്ഷി തപസ്സുചെയ്തിരുന്നത് കാളീന്ദിയില്‍ മുങ്ങിക്കിടന്നുകൊണ്ടായിരുന്നു. അതിന്നാല്‍ മത്സ്യത്തിനോട് വലിയ സ്നേഹമായിരുന്നു. എന്നാല്‍ ഈ നദിയില്‍ വന്ന് മത്സ്യത്തിനെ പിടിച്ചുകൊണ്ടിരുന്ന ഗരുഡനെ മഹര്‍ഷി വിലക്കി. ആ വിലക്കിനെ ഗരുഡന് പുല്ലിന്റെ വിലപോലും വച്ചിരുന്നില്ല. സഹിക്കാനാവാതെ മഹര്‍ഷി ഗരുഡനെ ശപിച്ചു. ”ഇനി കാളീന്ദിയില്‍ വന്ന് മത്സ്യത്തിനെ പിടിച്ചാല്‍ നിന്റെ തലപൊട്ടിത്തെറിച്ച് മരിയ്ക്കട്ടേ.”
പിന്നീടൊരിയ്ക്കലും കാളീന്ദിയിലേയ്ക്ക് ഗരുഡന് വന്നിട്ടില്ല.
എന്നാല്‍ കാളീന്ദിനദിയെ വിഷമയമാക്കിത്തീര്ത്തതിന് ഭഗവാന് കാളിയനേയും കുടുംബത്തേയും അവിടെനിന്നും കെട്ടുകെട്ടിച്ചു. ഇതില്‍ സര്‍വ്വചരാചരങ്ങളും സന്തുഷ്ടരായി ഭഗവാന്റെ പാദാരവിന്ദങ്ങള്‍ പശുക്കള്‍ നക്കിക്കൊണ്ടിരുന്നു. ഗോപന്മാര് ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിച്ചു. നന്ദഗോപന് എല്ലാവര്ക്കും നിരവധി ദാനങ്ങള്‍ ചെയ്തു. യശോദയാകട്ടേ കൃഷ്ണനെ വാരിപ്പുണര്‍ന്ന് മടിയിലിരുത്തി.
സമയം രാത്രിയായി അതിന്നാല്‍ അന്നെല്ലാവരും ചേര്‍ന്ന് കാളീന്ദീതീരത്ത് കിടന്നുറങ്ങി. രാവേറെ ചെന്നപ്പോള്‍ തീകത്തുന്ന ശബ്ദംകേട്ട് പരിഭ്രമിച്ച് എല്ലാവരും ബഹളമായി. ഇതൊന്നുമറിയാതെ കിടന്നുറങ്ങിയ കൃഷ്ണനെ ഗോപന്മാര്വന്ന് വിളിച്ചുണര്‍ത്തി. എല്ലാവരേയും ഭയപ്പെടുത്തുന്ന കാട്ടുതീയിനെ കുടിച്ചു തീര്‍ത്തായിരുന്നു ഭഗവാന് അത്ഭുതപ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: