മുംബൈ: പാക് അമേരിക്കന്‍ ലഷ്ക്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതോടെ ഗുജറാത്തിലെ ഇസ്രത്ത് ജഹാന് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും. മോദിയെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ ഇസ്രത്ത്, ഭര്‍ത്താവും മലയാളിയുമായ ജാവേദ്( പ്രാണേഷ്കുമാര്‍)എന്നിവടക്കമുള്ളവരെ പോലീസ് വെടിവച്ചുകൊന്നിരുന്നു. ഇത് വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് ആരോപിച്ച് വലിയ കോലഹലമാണ് മാധ്യമങ്ങളും മറ്റുപാര്ട്ടികളുമുണ്ടാക്കിയത്.
ഇസ്രത്ത് ലഷ്ക്കര്‍ ചാവേറായിരുന്നുവെന്ന് മുന്‍പ് ഡേവിഡ് ഹെഡ്ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.മുംബയ് ഭീകരാക്രമണക്കേസില്‍ പ്രതിയായ ഇയാളെ മാപ്പുസാക്ഷിയാക്കുന്നതോടെ ഭാരതത്തിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ചും ഇസ്രത്ത് ജഹാന് കേസിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
2004ജൂണിലാണ് ഇസ്രത്തും ജാവേദും അടക്കം അഞ്ചു പേര് കൊല്ലപ്പെട്ടത്. ഐബി ഉദ്യോഗസ്ഥനായ രജീന്ദര്‍സിംഗ് തെറ്റായ വിവരം നല്‍കിയെന്നും അങ്ങനെ വ്യാജഏറ്റുമുട്ടലിലാണ് ഇവരെ കൊന്നതെന്നുമായിരുന്നു ആക്ഷേപം.
എഫ്ബിഐ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഇസ്രത്ത് ചാവേറാണെന്ന് െഹഡ്ലി വെൡപ്പെടുത്തിയത്. ലഷ്ക്കര്‍ കമാന്‍ഡര്‍ മുസമ്മല്‍ ഭട്ട് ആണ് ഇസ്രത്തിനെ റിക്രൂട്ട് ചെയ്തതെന്നും താന്‍ അവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ലഷ്ക്കര്‍ മേധാവി സഖിയൂര്‍ റഹ്മാന് ലഖ്വിയില് നിന്നാണ് താന്‍ ഇവരെപ്പറ്റി അറിഞ്ഞതെന്നുമാണ് ഹെഡ്ലി അന്ന് പറഞ്ഞത്.
എന്നാല്‍ എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ആരാഞ്ഞിരുന്നില്ല.
എങ്കിലും സാന്ദര്‍ഭികമായി ഇയാള്‍ ഇത് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പറഞ്ഞുകേട്ടതാണെന്ന് ഹെഡ്ലി പറഞ്ഞിരുന്നതിനാല്‍ എന്‍ഐഎ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നില്ല.മാത്രമല്ല മുംബയ് ഭീകരാക്രമണം മാത്രമായിരുന്നു എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം പിന്നീട് ഇയാളോട് ചോദിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിരുന്നെങ്കിലും അതിന് അവര്‍ക്ക് അവസരം ലഭിച്ചുമില്ല. ഇനി മുംബയ് കോടതി ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യവും ഇയാള്‍ പറയുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
1960 ല്‍ജനിച്ച ഹെഡ്ലിയുടെ പിതാവ് പാക്കസ്ഥാനിയാണ്. അമ്മ അമേരിക്കക്കാരിയും.2001ലാണ് ഇയാള്‍ ലഷ്ക്കര്‍ സ്ഥാപകന്‍ ഹാഫീസ് സെയ്ദിനെ കാണുന്നത്. 2002 ല്‍ ലഷ്ക്കറില്‍ ചേര്‍ന്നു. ആദ്യം ആശയങ്ങളാണ് പഠിപ്പിച്ചത്. പിന്നെ ആയുധപരിശീലനം നല്കി,. മുസാഫറാബാദില്‍ വച്ചാണ് ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ പരിശീലനം തേടുന്ന ചാവേര്‍ സ്ക്വാഡുകളെ കണ്ടത്. മൂന്നു വര്‍ഷമായിരുന്നു പരിശീലനം. പിന്നീടാണ് മുംബയ് ഭീകാരക്രമണത്തിനുള്ള സംഘത്തില്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: