ഗ്വേദം മുതലായ നാലുവേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ആദി പുരുഷനായി അനന്തശായിയായി യോഗനിദ്ര കൊള്ളുന്ന ഭഗവാന്റെ മൂക്കില്‍നിന്നാണ് ആവിര്‍ഭവിച്ചത്. ബൃഹദാരണ്യകോപനിഷത്തിലെ പ്രസ്താവം നോക്കുക:
”അസ്യഭൂതസ്യ മഹനോ നിശ്ശ-സിതം ഏദൃഗ്വേദോ യജുര്‍വേദഃ സാമവേദോളഥര്വാംഗിരസഃ ഇതിഹാസഃ പുരാണം വേദാനാം വേദം”
ഭഗവദ്ഗീതയാകട്ടെ ശ്രീകൃഷ്ണഭഗവാന്റെ മുഖമാകുന്ന താമരപ്പൂവില്‍നിന്ന് ഒഴുകിയ പൂന്തേന്‍ ആകുന്നു. സച്ചിദാനന്ദ സ്വരൂപനാണ് ഭഗവാന്. ഭഗവാന്റെ മൂക്കിനും മുഖത്തിനും തമ്മില്‍ ഒരു ഭേദവുമില്ല. എങ്കിലും നിശ്വാസവും വാക്കുകളും ഒരേപോലെയല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. നിശ്വാസത്തിന് ഒരു ശബ്ദം മാത്രമാണുള്ളത്. വാക്കുകള്‍ക്കു വ്യക്തതയുണ്ട്. വ്യക്തതയില്ലാത്തതുകൊണ്ടാണ് വേദങ്ങളുടെ താല്‍പ്പര്യ നിര്‍ണയത്തിന് ശിക്ഷ, വ്യാകരണം ഛന്ദോവിചിതി മുതലായ ശാസ്ത്രങ്ങളുടെ സഹായം വേണ്ടിവരുന്നത്. ഗീത ഭഗവാന്റെ തിരുവായ്മൊഴിയായതുകൊണ്ട് അര്‍ത്ഥനിര്‍ണയത്തിന് മറ്റു ഉപകരണങ്ങള്‍ ആവശ്യമില്ല. വിശദീകരണത്തിന് വേണ്ടി ഭക്തന്മാരായ ആചാര്യന്മാരുടെ വ്യാഖ്യാനങ്ങളും പ്രഭാഷണങ്ങളും ആനന്ദദായകമാവുകയും ചെയ്യും.
ദേവകീനന്ദനന്‍ ആര്?
ഗീതാമാഹാത്മ്യത്തില്‍ കൃഷ്ണന് എന്നുപറയാതെ ദേവകിയുടെ മകന് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം പണ്ഡിതന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ദേവകി ഒരു സാധാരണ യാദവസ്ത്രീയാണ്. കൃഷ്ണന് ഒരു യാദവന് മാത്രം. ചില പ്രത്യേക കഴിവുകളുള്ള ഒരു മനുഷ്യന് മാത്രമാണ് എന്നത്രേ ജ്ഞാനികളെന്ന് അഭിമാനിക്കുന്നവരുടെ അഭിപ്രായം. വിഷ്ണുവിന്റെ അവതാരമാണെങ്കില്‍ തന്നെ, മനുഷ്യരൂപം ധരിച്ചവനാകയാല് നമ്മളില്‍നിന്നും വ്യത്യസ്തമായി ഒന്നും കൃഷ്ണനില്‍ ഇല്ലത്രേ. എന്നാല്‍ ഭഗവാന്റെ തിരുവായ് മൊഴി വായിക്കൂ.
”അജോപിസന്നവ്യയാത്മാ
ഭൂതാനാമീശ്വരോപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്മമായയാ” (ഗീത 4-6)
”മറ്റു ദേവന്മാര്ക്കും മനുഷ്യര്‍ക്കും മറ്റുമുള്ളതുപോലെ ഒരു ജന്മം എനിക്കില്ല. ഞാന്‍ അവതരിക്കുന്നതിനുമുമ്പും അവതാരകാലത്തും അതിനുശേഷവും ഐശ്വര്യാദി ഗുണഗണങ്ങളാല്‍ സമ്പൂര്‍ണനാണ്. ഭൗതിക ലോകത്തിന്റെയും ആത്മീയ ലോകത്തിന്റെയും നിയന്താവാണ്. ഞാന്‍ എന്റെ ദിവ്യശക്തി ഉപയോഗിച്ച് യുഗംതോറും ആവിര്‍ഭവിക്കുന്നു.”
(തുടരും) 961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: