കെ.എം. മഹേഷ്
കണ്ണൂര്‍: സംസ്ഥാനത്ത് വാജമദ്യലോബികള് വിലസുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വ്യാജമദ്യവും സ്പിരിറ്റും കൊണ്ടുവന്നാണ് സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നത്. കര്‍ണ്ണാടക, ഗോവ, തമിഴ്നാട്, കേന്ദ്രഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളില്‍ നിന്നും വ്യാജമദ്യവും സ്പിരിറ്റും കേരളത്തിലേക്ക് എത്തുന്നതായി എക്സൈസ് മന്ത്രിതന്നെ വെളിപ്പെടുത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കെത്തുന്ന വ്യാജമദ്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇത് ഖണ്ണിക്കുന്നതാണ് എക്സൈസ് വകുപ്പ്തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ്, ചാരായം, കള്ള്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, അരിഷ്ടം, വാഷ്, ബിയറ് എന്നിവ എക്സൈസ് വകുപ്പ് 2014ല്‍ പിടികൂടിത് 2.1 ലക്ഷം ലിറ്റര്‍ ആയിരുന്നു. ഈ വര്‍ഷത്തില്‍ ഒക്ടോബര്‍ വരെ പിടികൂടിയതാകട്ടെ 2.39 ലക്ഷം ലിറ്ററാണ്. 20000ത്തില്‍ അധികം ലിറ്ററാണ് കൂടുതലായി ഈ വര്‍ഷം പിടികൂടിയത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉണ്ടായിട്ടുള്ള കേസ്സുകള്‍ കൂടി പരിശോധിച്ചാല്‍ ഇതിലും അധികമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയതോടെ അനധികൃത മദ്യത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും വര്‍ദ്ധിച്ചു എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഈ കണക്കുകള്‍. കേരളത്തിനകത്ത് നാടന്ചാരായ വാറ്റും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം 14132 അബ്കാരി/എന്‍ഡിപിഎസ് കേസ്സുകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 13626 പേര് അറസ്റ്റിലുമായി. 15391 ലിറ്റര്‍ സ്പിരിറ്റ്, 9694 ലിറ്റര്‍ ചാരായം, 29090 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 8452 ലിറ്റര്‍ വ്യാജകള്ള്, 13238 ലിറ്റര്‍ അരിഷ്ടം, 1.64 ലക്ഷം ലിറ്റര്‍ വാഷ് എന്നിവാണ് ഈ വര്‍ഷത്തില്‍ ഒക്ടോബര്‍ മാസംവരെ എക്സൈസ് പിടികൂടിയത്. ഈ കേസ്സുകളില്‍ 613 വാഹനങ്ങളും പിടികൂടി. 677.15 ക്ലോഗ്രാം കഞ്ചാവും പിടികൂടിയവയില്‍ പെടുന്നു. സംസ്ഥാനത്ത് വിലസുന്ന വ്യാജമദ ലോബികളെ പൂര്‍ണ്ണമായും തടയിടാന്‍ സര്‍ക്കാരിനായിട്ടില്ല. ഇത്രയധികം ചാരാവും വ്യാജമദവും പിടികൂടുമ്പോഴും വാജമദ്യ ലഭ്യതയും എക്സൈസ് നികുതി വെട്ടിപ്പും നടക്കുന്നില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: