സര്‍വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്.(ഗീതാമഹാത്മ്യം)
ഉപനിഷത്തുകള്‍ പശുക്കളെപ്പോലെയാണ്. പശുക്കള്ക്ക്് പലനിറങ്ങളും സ്വഭാവങ്ങളുമാണ്. പക്ഷേ പാല് ഒരേനിറത്തിലാണ്. നിറം ഒരേതരത്തിലാണ്. കറവക്കാരന് വിദഗ്ദ്ധനായ ഗോപകുമാരനാണ്. അര്‍ജുനനാണ് പശുക്കുട്ടി. പണ്ഡിതന്മാരും ഭക്തന്മാരും ഗീതാമൃതമെന്ന പാല്കുടിയ്ക്കുന്നു.
പക്ഷേ പണ്ഡിതന്മാര് കൈയിലുള്ള സ്വന്തം വെള്ളം ചേര്‍ത്തു കഴിക്കുന്നു. അതുകൊണ്ടാണ് ഗീതയ്ക്ക് വിവിധതരത്തിലുള്ള വ്യഖ്യാനങ്ങള്‍ ഉണ്ടായത്. ഭക്തന്മാര്ക്ക് വെള്ളം ചേര്‍ക്കാതെ തന്നെ ഗീതാദുഗ്ധംകുടിക്കുവാന് കഴിയും. ഭഗവാന്റെ ഭക്തനും സുഹൃത്തും ആയതുകൊണ്ടാണ് ഗീതോപദേശത്തിന് അര്‍ജുനനെ തിരഞ്ഞെടുത്തത്.
ഇഷ്ടോസിമേ ദൃഢമിതി
തതോ വക്ഷ്യാമിതേഹിതം(ഗീ-18-64)
( നീ എനിക്ക് ഏറ്റവു ഇഷ്ടനായതുകൊണ്ട്് നിനക്ക് നന്മയുണ്ടാവുന്നതിനെ ഞാന്‍ പറയാം)
സ ഏവവായം മയാതേദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോസിമേ സഖാചേതി
രഹസ്യം ഹേത്യദുത്തമം
(ഗീ. 4- 3)
നീ എന്റെ ഭക്തനും സഖാവും ആയതുകൊണ്ട് ഈ പുരാതനശാസ്ത്രം നിനക്ക് പറഞ്ഞു തന്നു. ഇതുമറ്റാര്ക്കും അറിയാത്തതും ഏറ്റവും ഉത്തമവും ആകുന്നു. ഇത്രയും കാര്യങ്ങളുടെ വിചാരത്തില്‍ നിന്ന് കൃഷ്ണന്റെ ഭക്തന്മാര്ക്ക് മാത്രമേ ഗീത ശരിയായ രീതിയില്‍ പഠിക്കാനും പഠിപ്പിക്കാനും കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കാം.
(തുടരും) 961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: