ദേവകീപുത്ര ഗീതം
ദേവകിയുടെ പുത്രന് എന്നറിയപ്പെടുന്ന കൃഷ്ണനാണ് ഗീത ഉപദേശിക്കുന്നത്. ‘കൃഷ്ണന്’ എന്ന നാമത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒന്ന് ‘ആകര്ഷിക്കുന്നവന്’ എന്നാണ്. ശ്രീകൃഷ്ണ ഭഗവാന്റെ മേഘശ്യാമളമായ ദേഹം, അത്ഭുതാവഹമായ ലീലകള്‍, അമൃത സമാനമായ ഭാഷണങ്ങള്‍, ചന്ദ്രികാതുല്യമായ പുഞ്ചിരി, ദിവ്യാഭരണങ്ങള്‍, ഓടക്കുഴല്‍ വിളി എല്ലാം എല്ലാതരത്തിലുള്ളവരെയും എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ശ്രീദാമാവ് തുടങ്ങിയ കൂട്ടുകാര്‍ ശ്രീരാധ തുടങ്ങിയ സഖികള്‍, ഗീത, ഭാഗവതം എന്നീ തിരുവായ്മൊഴികള്‍ ഇവയും ആകര്‍ഷിക്കുന്നു. അതുകൊണ്ട് ‘ഭഗവദ്ഗീത’ ഭഗവാന്റെ പാട്ട് എന്ന് വേദവ്യാസന് ഭഗവാന്റെ ഉപദേശത്തിന് പേരിട്ടിരിക്കുന്നു.
ശ്രീശങ്കരാചാര്യര്‍ പറയുന്നു-
തം ധര്‍മം ഭഗവതാ യഥോപദിഷ്ടം
വേദവ്യാസഃ ഗീതാഖൈ്യഃ സപ്തഭിഃ
ശ്ലോകശതൈഃ ഉപനിബബന്ധ”
(ഗീതാഭാഷ്യം ആമുഖം)
ഗീതാസാരം എന്ത്?
സര്‍വശാസ്ത്രങ്ങളുടെയും ഉപനിഷത്ത് ബ്രഹ്മസൂത്രം, ഇതിഹാസപുരാണങ്ങള്‍ മുതലായവയുടെ എല്ലാം സാരം ഒന്നാണ്, ഗീതയാണ് എന്നുപറഞ്ഞു. പക്ഷേ ഗീതയിലും ഓരോ അധ്യായത്തിലും വ്യത്യസ്തധര്മങ്ങളാണ് പ്രതിപാദിക്കുന്നതെന്ന് തോന്നും. കര്‍മയോഗം, സാംഖ്യയോഗം, സംന്യാസയോഗം എന്ന രീതിയിലാണ് കാണപ്പെടുന്നത്. പക്ഷെ ശ്രീശങ്കരാചാര്യര്‍ പറയുന്നതു നാം ശ്രദ്ധിച്ച് വായിക്കുക:
11-ാം അധ്യായത്തിലെ ഒടുവിലത്തേ ശ്ലോകം അവതരിപ്പിക്കുന്നതു ഇങ്ങനെ-
” അധുനാ സര്‍വസ്യ ഗീതാശാസ്ത്രസ്യ
സാരഭൂതഃ അര്‍ത്ഥഃ നിശ്ശ്രേയസാര്ത്ഥഃ അ-
നുഷ്ഠേയതുഃ നസമുച്ചിത്യോച്യതേ-
(= ഇനി ശ്രീ ഗീതാശാസ്ത്രത്തിന്റെ മുഴുവന്‍ സാരമായ അര്‍ത്ഥം. നിശ്ശ്രേയസം= മോക്ഷമാണ് അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് പറയുന്നു)
മത്കര്മ കൃന്‍ മത്പരമോ
മദ്ഭക്തഃ സംഗവര്‍ജിതഃ
നിര്വൈരഃ സര്‍വഭൂതേഷു
യഃ സമാമേതി പാണ്ഡവ!
(=മത്കര്‍മ്മ
കൃല്‍-ഭഗവാനുവേണ്ടി എല്ലാ ലൗകിക വൈദികാധ്യാത്മിക കര്‍മങ്ങളും ചെയ്യുന്നവനാവണം. കര്‍മങ്ങള്‍ തന്നെ ഈശ്വരകര്മമായി മാറണം.
മത്പരമഃ = ഭഗവാന് ഉപരിയായി വേറെ ആരും ഇല്ല എന്ന ബോധം ഉറയ്ക്കണം ഭഗവലോകത്തില്‍ നിത്യസാമീപ്യം അനുഭവിക്കുകയാണ്. ജീവിതത്തിന്റെ പൂര്‍ണത എന്ന ഭാവം ഉറയ്ക്കണം.
മദ്ഭക്തഃ -ശ്രീകൃഷ്ണ ഭഗവാനെ ശ്രവണകീര്ത്തനാദി ഭക്തിസാധനകള്‍ അനുഷ്ഠിച്ച് സേവിക്കുന്നവനാവണം.
സംഗ വര്‍ജിതഃ ഭക്തിവിരുദ്ധമായ ലൗകികവും ആത്മീയവുമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം. ഈശ്വരവിരുദ്ധരോടു കൂട്ടുകൂടരുത്.
സര്‍വഭൂതേഷു നിര്വൈരഃ-
കൃഷ്ണ ഭക്തന് സര്‍വജീവജാലങ്ങളുടെയും സുഹൃത്താവണം ശത്രുഭാവം പുലര്‍ത്തരുത്. ഭഗവാന്റെ അംശമാണ് താനെന്നും താനനുഭവിക്കുന്ന ദുഃഖങ്ങള്‍ക്ക് മറ്റുള്ളവരല്ല കാരണക്കാരെന്നും ഭഗവദ്ഭക്തി ഇല്ലാത്തതുകൊണ്ടാണ് നാം ക്ലേശിക്കുന്നതെന്നും നാം ഉള്ളില്‍ ഉറപ്പിച്ച് ഭഗവാനെ സ്നേഹപൂര്‍വം സേവിക്കുകയാണ് വേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: