കോഴിക്കോട്: ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പോലീസ് പിടിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി കഴിഞ്ഞ് കോഴിക്കോട്ടെത്തിയ കൂമ്പാറ സ്വദേശി മുഹമ്മദ് അഷറഫ് (21) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ജയിലില്‍ നിന്നിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് വിവരം. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വെച്ച് രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
കോഴിക്കോട് ബീച്ച് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി ഫറോക്ക് കോടംപുഴ ഭാഗത്ത് ആളില്ലാത്ത വീട്ടിലെത്തി വീട് കുത്തിത്തുറന്ന് ഒരു സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ചു. പിന്നീട് പ്രതി വന്ന മോഷ്ടിച്ച ബൈക്ക് തൊട്ടടുത്ത് ഉപേക്ഷിക്കുകയും മോഷണം നടത്തിയ വീടിന് സമീപമുള്ള വീടിന്റെ പോര്‍ച്ചില്‍ നിന്ന് അവിടെ കണ്ട ബൈക്കുമായി കടന്നുകളയുകയുമായിരുന്നു. പിന്നീട് ഈ ബൈക്കുമായി വാഴക്കാട് പോലീസ് സ്റ്റേഷന് പിധിയിലെ ഒമാനൂരിലെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണമോതിരവും ക്യാമറയും കവര്‍ന്നു. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി, പരപ്പനങ്ങാടി, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ നിലവില്‍ കേസുകള്‍ ഉണ്ട്. മോഷണ വസ്തുവകകള്‍ വിറ്റ് ആഡംബര ജീവിതം നയിക്കലാണ് പ്രതിയുടെ പ്രധാന വിനോദം. ആളില്ലാത്ത വീടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മോഷണം നടത്തലാണ് പ്രതിയുടെ പ്രധാന രീതിയെന്നും പോലീസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസി. കമ്മീഷണര്‍ ജോസി ചെറിയാന്, ചേവായൂര്‍ എസ്എച്ച്ഒ ഷാജഹാന്, എഎസ്ഐ മാരായ വേണുഗോപാല്‍, രാധാകൃഷ്ണന്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ ബാബു പുതുശ്ശേരി, ഇ. മനോജ്, പ്രമോദ്, ആഷിഖ് റഹ്മാന്, സി.കെ. സുജിത്ത്, എസ്. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: