കൊച്ചി: കൊച്ചിയിലെ സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന് മുന്നില്‍ പ്രതി സരിതാ നായര്‍ ഇന്ന് ഹാജരായില്ല. മൊഴിനല്‍കുന്നതില്‍ നിന്ന് സ്ഥിരം ഒഴിഞ്ഞുമാറ്റം നടത്തുന്ന സരിതയെ കമ്മിഷന് പരിഹസിച്ചു. കിളി പറയുന്നതുപോലെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞാല്‍ സരിതയുടെ രക്തസമ്മര്‍ദമൊക്കെ തീരുമെന്ന് സോളാര്‍ കമ്മിഷന് പറഞ്ഞു.
എന്തുകൊണ്ടാണ് ഹാജരാകാതിരുന്നതെന്ന് ബോധിപ്പിക്കണമെന്ന് കമ്മിഷന് സരിതയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്!നങ്ങളുണ്ടെന്നും അതിനാലാണ് എത്താതിരുന്നതെന്നും അഭിഭാഷകന് മറു പടി നല്കി. എന്നാല്‍ ഹാജരാകിതിരുന്ന് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് ജസ്റ്റിസ് ശിവരാജന് വ്യക്തമാക്കി.
കഴിഞ്ഞദിവസം മൊഴിനല്കുന്നതിനിടയില് സരിത നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും തനിയ്ക്ക് രക്തസമ്മര്‍ദ്ദമാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. എന്നാല്‍ രക്തസമ്മര്‍ദ്ദം കൊണ്ടല്ല മൂക്കില്‍ നിന്ന് രക്തം വന്നത് മറിച്ച് മൂക്കുത്തി കൊണ്ടാണെന്നും കമ്മിഷന് പറഞ്ഞു. ആദ്യ ദിവസം വിസ്താരത്തിനു ഹാജരായപ്പോള്‍ ശബ്ദമില്ലെന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞ സരിത പുറത്തുപോയി മാധ്യമങ്ങളോട് വായ് തുറന്നെന്നും കമ്മിഷന് പരിഹസിച്ചു.
രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസത്തെ മൊഴിയെടുക്കല്‍ പകുതില്‍ നിര്‍ത്തിയത്. തുടര്‍ന്ന് ഇന്ന് ഹാജരായി മൊഴിനല്‍കണമെന്ന് കമ്മിഷന് പറഞ്ഞിരുന്നു. എന്നാല്‍ തനിയ്ക്ക് ഡോക്ടറെ കാണണമെന്നും അതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന് മുഖേന കമ്മിഷനെ അറിയിച്ചു. കഴിഞ്ഞദിവസത്തെ മൊഴിയെടുക്കലില്‍ സരിതയുടെ രണ്ടാംമത്തെ കുഞ്ഞിന്റെ അച്ഛന് ആരെന്ന കമ്മിഷന്റെ ചോദ്യത്തോടെയാണ് നാടകീയ മൂഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.
കമ്മിഷന് മുന്നില്‍ പൊട്ടിക്കരഞ്ഞ സരിത മൂക്കില്‍ നിന്ന് ചോര വന്നതിനെ തുടര്‍ന്ന് മൊഴിയെടുക്കല്‍ ഇന്നലെ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ സരിത ഹാജരാകാത്ത സാഹചര്യത്തെ സംശയത്തോടെ കാണാന്‍ സാധിക്കുകയുള്ളയെന്ന് കമ്മിഷന് പറഞ്ഞു. കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് സരിതയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് ജി. ശിവരാജന് പറഞ്ഞു. ഇരുപത്തിയൊന്നിന് സരിത കമ്മിഷന് മുമ്പാകെ ഹാജരായി ബാക്കി മൊഴി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: