ന്യൂദല്‍ഹി: ഭാരതത്തിന്റെ അതിര്‍ത്തികളില്‍ റോഡ് നിര്‍മ്മാണവും വികസനവും നടപ്പക്കുമെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ വ്യക്തമാക്കി. ബംഗ്ലാദേശ്, പാക്കിസ്ഥാന്, ചൈന, നേപ്പാള്‍ അതിര്‍ത്തികളിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഭാരത-ഭൂട്ടാന്, ഭാരത-മ്യാന്മര് അതിര്‍ത്തികളിലും റോഡ് വികസിപ്പിക്കും.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 4,379 കിലോ മീറ്റര്‍ റോഡിന്റെ നിര്‍മ്മാണവും നവീകരണവും നടന്നുവരികയാണ്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 689.95 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ചൈന അതിര്‍ത്തിയില്‍ 3,796 കിലോമീറ്ററും നേപ്പാള്‍ അതിര്‍ത്തിയില്‍ 1377 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണവും നവീകരണവുമാണ് നടക്കുന്നത്.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 353 കോടിയും, ഭാരത-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 374.93 കോടിയും ചൈന അതിര്‍ത്തിയില്‍ 5029.28 കോടിയും നേപ്പാള്‍ അതിര്‍ത്തിയില്‍ 1800 കോടിയും ഭൂട്ടാന് അതിര്‍ത്തിയില്‍ 150 കോടിയും മ്യാന്മര് അതിര്‍ത്തിയില്‍ 11.11 കോടിയുമാണ് റോഡ് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: