കല്യാണരാമന് ദശരഥപുത്രന് കൗസല്യാപുത്രനോടൊപ്പം പമ്പാനദിയുടെ തീരത്തു പ്രവേശിച്ച് വിസ്മയപ്പെട്ടു പറഞ്ഞു. ഒരു വിളിപ്പാട് വിശാലമായതും അമൃതുപോലെ ജലമുള്ളതും ക്ലേശമില്ലാതാക്കുന്നതുമായ അവിടം ജന്തുപൂര്ണമാണ്. വിടര്ന്നുനില്ക്കുന്ന താമര. കല്ഹാരം വെള്ളാമ്പല്‍, കരിങ്കൂവളം ഇവകൊണ്ട് ശോഭിക്കുന്നു.
അരയന്നം, കുളക്കോഴി, വണ്ടുകള്‍, കുയില്‍, നീര്‍ക്കോഴി തുടങ്ങിയവ നീന്തിനടക്കുന്നു. സര്‍പ്പങ്ങളും സിംഹം, കടുവ, പന്നി തുടങ്ങിയ മൃഗങ്ങളും യഥേഷ്ടം വിഹരിക്കുന്നു. സമൃദ്ധമായി പൂത്തവല്ലികള് ചുറ്റിക്കിടക്കുന്ന വൃക്ഷങ്ങളില്‍ നിറയെ പഴങ്ങള്‍. ജന്തുക്കള്‍ സന്തോഷിക്കുന്നു. ഇതെല്ലാം കണ്ട് കൗതുകത്തോടെയും വെള്ളം കുടിച്ച് ദാഹം തീര്‍ത്തും അവര്‍ മെല്ലെ നടന്നു.
ഋശ്യമൂകാദ്രിയുടെ പാര്‍ശ്വത്തില്‍ എത്തിയ രാമന് നെടുവീര്‍പ്പിട്ട് ദുഃഖം സഹിക്കാന്‍ കഴിയാതെ വിലപിച്ചു. കാമപീഡമുഴുത്ത് ആധിയോടെ പലതും പുലമ്പികൊണ്ട് പര്‍വതത്തെ സമീപിച്ചു. ഇവിടെ രാമന് ലോകബോദ്ധ്യത്തിനായി ദൈവീ ഭാവത്തില്‍നിന്നും മാനുഷിഭാവത്തിലേക്കിറങ്ങിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: