കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല വയനാട്ടില്‍ അനുവദിച്ച ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം തുടങ്ങും.സംസ്ഥാനത്ത് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജായിരിക്കും അമ്പലവയലിലേത് അമ്പലവയലിലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം വളപ്പിലായിരിക്കും സ്ഥാപനം.
ബി.എസ്സി ഓണേഴ്സ് ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സില്‍ 50 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് സര്‍വകലാശാല നീക്കം. സീറ്റുകളില്‍ 30 ശതമാനം ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് സംവരണം ചെയ്യും. . എട്ട് സെമസ്റ്ററുകളിലായി നാല് വര്‍ഷമായിരിക്കും കോഴ്സ് ദൈര്‍ഘ്യം. കാസര്‍കോട് ജില്ലയിലെ പടന്നക്കാട്, തിരുവനന്തപുരം ജില്ലയിലെ വെള്ളായനി, തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളില്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ കാര്‍ഷിക കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അമ്പലവയലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് ആരംഭിക്കുന്നതിന് മേഖല കാര്‍ഷിക ഗവേഷണ നിലയം അസോസിയറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് 2014 ഓഗസ്റ്റില്‍ സമര്‍പ്പിച്ച പദ്ധതിക്ക് സര്‍വകലാശാല എക്സിക്യുട്ടീവ് കമ്മിറ്റി അടുത്തിടെയാണ് അംഗീകാരം നല്‍കിയത്. നിയുക്ത വയനാട് ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് സ്പെഷ്യല്‍ ഓഫീസറായി വെള്ളാനിക്കര ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടര്‍ പ്രൊഫ.ദേവദാസിന് സര്‍വകലാശാല നിയമനവും നല്‍കിയിട്ടുണ്ട്.
അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിലവിലുള്ള സൗകര്യങ്ങളാണ് കോളേജിനായി ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തുക.
1946ല്‍ വയനാട് കോളനൈസേഷന്‍ സ്കീമിന്റെ ഭാഗമായി ആരംഭിച്ചതാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. 1968ല്‍ സെന്‍ട്രല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റേഷനായി ഉയര്‍ത്തിയ സ്ഥാപനം 1972ലാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൈമാറിയത്. 1984ലാണ് സ്റ്റേഷന് മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പദവി ലഭിച്ചത്. ജില്ലയില്‍നിന്ന് ഓരോ വര്‍ഷവും ഏകദേശം 200 വിദ്യാര്‍ഥികള്‍ കൃഷിയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്. വന്‍തുക ഫീസ് നല്‍കിയാണ് പഠനം.
കേന്ദ്ര ആസൂത്രണ കമ്മീഷന് തയാറാക്കിയ രാജ്യത്തെ 150 പിന്നാക്ക ജില്ലകളുടെ പട്ടികയില്‍ വയനാട് ഇടം പിടിച്ചിട്ടുണ്ട്. ജില്ലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് തുടങ്ങുന്നതിനും വിജയകരമായി നടത്തുന്നതിനുമുള്ള സാധ്യതകളായി ഇക്കാര്യങ്ങള്‍ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.സി.എ.ആര് സിലബസ് അനുസരിച്ചായിരിക്കും ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ അധ്യയനമെന്ന് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. സെമസ്റ്ററിനു 75,000 രൂപ ഫീസ് ഈടാക്കാനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: