ദാദ്രി: യുപിയിലെ ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് യു.പി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളുടെ ഫ്രിഡ്ജിലെ മാംസമെടുത്തു രാസപരിശോധന നടത്തിയ ശേഷമാണ് ചീഫ് വെറ്റിനറി ഓഫീസര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
നുണക്കഥകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു ചിലര്‍ നടത്തിയ ആസൂത്രിത പ്രചാരണമാണ് ഒരു മധ്യവയസ്കന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ ഫോറന്‍സിക് ലാബ് പരിശോധനാ ഫലം ഇനിയും വരാനിരിക്കുകയാണ്. ഫലത്തിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
മുഹമ്മദിനെ തല്ലിക്കൊന്നവര്‍ 22-കാരനായ മകനെയും ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ യുപി പോലീസ് കുറ്റപത്രം തയാറാക്കിയിരുന്നു. ബീഫ് നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനമാണു യുപി.
വീട്ടിലുള്ളത് ബീഫ് അല്ലെന്നു വീട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും ജനക്കൂട്ടം അതൊന്നും ചെവിക്കൊണ്ടില്ല. ഇവര്‍ അഖ്ലാഖിന്റെ വീട്ടിലേക്ക് ആക്രമിച്ചു കയറി അഖ്ലാഖിനെ തല്ലിക്കൊല്ലുകയായിരുന്നു.
സെപ്റ്റംബര്‍ 28 ന് രാത്രിയാണ് സംഭവം. അഖ്ലഖാന് കൊണ്ടു വന്ന പ്ലാസ്റ്റിക് കവറില്‍ ഇറച്ചി പോലെയുള്ള സാധനം കണ്ടു. ഇതേ തുടര്‍ന്ന് ചില യുവാക്കള്‍ ഒത്തുകൂടുകയും അഖ്ലാഖിന്റെ സഞ്ചിയില്‍ പശുവിന്റെ ഇറച്ചിയാണെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു. ഇത് ഇവിടെയുള്ള എല്ലാവരെയും അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ അഖ്ലാഖിനെ മര്‍ദ്ദിച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: