ന്യൂദല്‍ഹി: അര്‍ഹതപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുന്നതിനായി പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്സിഡി നിര്‍ത്തുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 10ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെന്ന് സ്വയം വെളിപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കില്ല. ആരുടേയും സബ്സിഡി തടയുന്നില്ലെന്നും വാര്‍ഷികവരുമാന പരിധി ഉയര്‍ന്നവര്‍ക്ക് സ്വയം സബ്സിഡി വേണ്ടെന്ന് വെയ്ക്കാനുള്ള അവസരം മാത്രമാണിതെന്നും പെട്രോളിയം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ജന്മഭൂമിയെ അറിയിച്ചു.
നിലവില്‍ രാജ്യത്താകമാനം 16.35 കോടി പാചകവാതക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 14.78പേരുടേയും സബ്സിഡി തുക ബാങ്കുവഴിയാണ് കൈമാറുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇതുവരെ 57.50ലക്ഷം പേര് സബ്സിഡി തുക വേണ്ടെന്നു വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പത്തുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്സിഡി നിയന്ത്രണം കര്‍ശനമാക്കേണ്ട കാര്യമില്ലെന്നും സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് സബ്സിഡി വേണ്ടെന്നു വെയ്ക്കാനുള്ള പദ്ധതി മാത്രമാണ് ജനുവരി മുതല്‍ നടപ്പാകുന്നതെന്നുമാണ് മന്ത്രാലയ വിശദീകരണം. ഉയര്‍ന്ന വരുമാന പരിധിയിലുള്ള ഏകദേശം അഞ്ചുലക്ഷത്തോളം പേര് മാത്രമാണ് ഇനി സബ്സിഡി വേണ്ടെന്നു വെയ്ക്കാന്‍ അവശേഷിക്കുന്നത്. ഇതിനാല്‍ തന്നെ കര്‍ശന നടപടിയല്ല പുതിയ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
പത്തുലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി നിര്‍ത്തുന്നതു വഴി സര്‍ക്കാരിനു കിട്ടുന്ന ലാഭം വരുമാനം കുറഞ്ഞവര്‍ക്ക് പങ്കുവെക്കും. ഇതോടെ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് സബ്സിഡിയുടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മുന്‍ സാമ്പത്തിക വര്‍ഷത്തെ നികുതി സമര്‍പ്പന കണക്കുകള്‍ പ്രകാരം ഭര്‍ത്താവിനും ഭാര്യയ്ക്കുമായി പ്രതിവര്‍ഷം നികുതി പരിധിയില്‍പെടുന്ന പത്തുവര്‍ഷം രൂപ വരുമാനമുണ്ടെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാചകവാതക സബ്സിഡി ആനുകൂല്യം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പാചകവാതക സബ്സിഡി ഒഴിവാക്കാന്‍ പറ്റുന്നവര്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയോടുള്ള ജനപ്രതികരണം വിശദമായി വിശകലനം ചെയ്താണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. 40,000 കോടി രൂപയാണ് സ്ബിസിഡി തുക തിരികെ ലഭിച്ചതുവഴി കേന്ദ്രസര്‍ക്കാരിനുണ്ടായ ലാഭം. ഇതുവഴി ലഭിച്ച വരുമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പുതിയതായി ഗ്യാസ് കണ്ക്ഷന് നല്‍കാനാണ് ഉപയോഗിച്ചത്. നവംബര്‍ വരെ 40 ലക്ഷം പുതിയ കണക്ഷനുകളാണ് ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
പുതിയ ഗ്യാസ് കണക്ഷനെടുക്കുന്നതിന് ബിപിഎല്ലുകാര്‍ രൂപ നല്‍കേണ്ടതില്ല. ഗ്യാസ് സ്റ്റൗ തുടങ്ങിയ മറ്റിനങ്ങളുടെ തുക മാത്രം നല്കിയാല് മതിയാകും. മാത്രമല്ല സബ്സിഡി തുക തിരികെ ഏല്‍പ്പിച്ചവര്‍ക്ക് ആ തുക ഉപയോഗിച്ച് ബിപിഎല്‍ വിഭാഗത്തില്‍ സൗജന്യമായി ഗ്യാസ് കണക്ഷന് ലഭിച്ച വ്യക്തിയുടെ പേരും വിലാസവും എസ്എംഎസ് ആയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: