ബ്രസല്‍സ്: ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനം. പരമ്പരാഗത ചടങ്ങുകള്‍ വേണ്ടെന്നുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വെടിമരുന്ന് പ്രയോഗം നടത്തുന്നവര്‍ക്കിടയില്‍ നിന്ന് പ്രശ്നക്കാരെ തിരിച്ചറിയാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം.
പാരീസ് ഭീകരാക്രമണമാണ് ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തടസമായത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ ചിലര്‍ ബ്രസല്‍സില്‍ എത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ചിലര്‍ ബ്രസല്‍സില്‍ നിന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനുശേഷം ബ്രസല്‍സില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാ പുതുവര്‍ഷത്തിലും ബ്രസല്‍സില്‍ ഒത്തുചേരുന്ന ബെല്‍ജിയം ജനത വിപുലമായ ആഘോഷമാണ് നടത്തുക. കരിമരുന്ന് പ്രയോഗമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം മാത്രം ബ്രസല്‍സില്‍ ഒരു ലക്ഷത്തിലധികം അളുകളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനായി
ഒത്തുചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: