ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മു അമര്‍ ഗദ്ദാഫിയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഈജിപ്തിന്റെ ലിബിയയിലുള്ള നയതന്ത്ര കാര്യാലയം അടപ്പിക്കുമെന്നും അതിര്‍ത്തിയില്‍ ഉപരോധമേര്‍പ്പെടുത്തുമെന്നും ലിബിയയിലെ ഭീകരവാദ നേതാവ് ഈജിപ്തിന് മുന്നറിയിപ്പ് നല്കി.
ട്രിപ്പോളിയിലെ റെവല്യൂഷണറി കൗണ്‍സില്‍ നേതാവ് അബ്ദുള്ള നേകരാണ് ഈജിപ്തിലെ നെയില്സാറ്റ് പ്രക്ഷേപണകേന്ദ്രം ഗദ്ദാഫിയുടെ അല്ജമാഹറിയ നിലയത്തിന് സംപ്രേഷണസൗകര്യങ്ങളേര്പ്പെടുത്തിയതായി ആരോപിക്കുന്നത്. വെള്ളിയാഴ്ച ഗദ്ദാഫിയുടെ ഔദ്യോഗിക ചാനലായിരുന്ന അല്‍ ജമാഹറിയ ട്രിപ്പോളിയില്‍ ലഭിച്ചത്.എന്നാല്‍ ശനിയാഴ്ച ഈ കേന്ദ്രം ലഭ്യമായിരുന്നില്ല. സംപ്രേഷണകേന്ദ്രം ഒക്ടോബറില്‍ കൊല്ലപ്പെട്ട ഗദ്ദാഫിയുടെ സുഹൃത്തായ ഒരു വ്യാപാരിയുടെ സഹായത്താല്‍ വീണ്ടും ആരംഭിച്ചുവെന്ന് അബ്ദുള്ള നേക്കര്‍ ചൂണ്ടിക്കാട്ടി.
അല്‍ ജുമാഹറിയ ചാനലിന്റെ സംപ്രേഷണം ഈജിപ്ത് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ട്രിപ്പോളിക്ക് പുറത്ത് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപെട്ടു. ഇതിനായി അതിര്‍ത്തിയില്‍ ഉപരോധം സൃഷ്ടിക്കുന്നതും ഈജിപ്തിന്റെ ട്രിപ്പൊളിയിലുള്ള നയതന്ത്ര കാര്യാലയം അടപ്പിക്കുന്നതുവരെയുള്ള എന്ത് നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിച്ചതായി നെയില്‍ സാറ്റലൈറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ വകുപ്പുമന്ത്രി നയതന്ത്രമാര്‍ഗങ്ങളിലൂടെ ഈജിപ്തുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ലിബിയയെ ഇപ്പോഴും നിയന്ത്രിക്കുന്നത് നൂറുകണക്കിന് ഭീകരവാദികളാണെന്നാണ് ഈ സംഭവത്തില്‍നിന്നും അനുമാനിക്കാന്‍ കഴിയുന്നത്. ഗദ്ദാഫിയുടെ ഭരണത്തിനുശേഷം വന്ന നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനും രാജ്യത്ത് പരിപൂര്‍ണ നിയന്ത്രണമില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: