ആത്മാഹി ശുദ്ധഃ .പരമേശ്വരാഖ്യഃ
യതശ്ചസര്വ്വം ക്രിയതേഹ്യനേന
തതഃ പരോയം കുരുരിത്യു ഭീര്യതേ
സ ഏവകര്ത്താ പരമഃ സ്വതന്ത്രഃ
(മായാബന്ധമില്ലാത്ത പരിശുദ്ധനായ ആത്മാവാണ് പരമേശ്വരന്. അവിടുന്നാണ് ഈ ഭൗതീക പ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ളത്. പ്രപഞ്ചകര്‍ത്താവായ ആ ഭഗവാനെയാണ് ‘കുരു’ എന്ന വാക്കുകൊണ്ട് പറയപ്പെടുന്നത്.) ആ ഭഗവാന്റെ ലോകം പ്രാപിക്കാനുള്ള ഉപകരണങ്ങളായ ധര്‍മ്മങ്ങളെയാണ് നിവൃത്തിധര്‍മ്മം എന്നു പറയുന്നത്.
അങ്ങനെ രണ്ടുവിധം ധര്‍മ്മങ്ങളും വിളയുന്ന, വളരാന്‍ സഹായിക്കുന്ന സ്ഥലത്താണ് പാണ്ഡവന്മാരും കൗരവന്മാരും യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്നത്. സ്ഥലത്തിന്റെ മാഹാത്മ്യംകൊണ്ട് പാണ്ഡവന്മാരുടെ മനസ്സുമാറി. യുദ്ധം അധര്‍മ്മവും പാപ കര്മ്മവുമാണെന്നുവെച്ച്, പിന്തിരിഞ്ഞുപോയോ എന്നാണ് ധൃതരാഷ്ട്രരുടെ ചോദ്യത്തിന്റെ അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ തന്റ മക്കള്‍ക്ക് യുദ്ധം കൂടാതെ തന്നെ രാജ്യഭാരം കിട്ടുമല്ലോ?
ഇനി എന്റെ മക്കളായ ദുര്യോധനാദികളാണ് സ്ഥലമാഹാത്മ്യം കൊണ്ട് ധാര്‍മ്മികരായി ത്തീര്‍ന്ന്, യുദ്ധം വേണ്ട, ചിറ്റപ്പന്റെ മക്കളല്ലേ ധര്‍മ്മപുത്രാദികള്‍, അവര്‍ക്ക് രാജ്യം വിട്ടുകൊടുത്തേക്കാം എന്നു തീരുമാനിച്ച് പിന്മാറുന്നതെങ്കില് കഷ്ടമല്ലേ? എന്റെകുട്ടികള്‍ യാചകന്മാരായി ജീവിക്കേണ്ടി വരില്ലേ എന്നാണ് ധൃതരാഷ്ട്രരുടെ ചോദ്യത്തിന്റെ താല്പര്യം. ഇതിനെ ധൃതരാഷ്ട്ര വിഷാദം എന്നു വിളിക്കാം.
ദുര്യോധന വിഷാദം
പാണ്ഡവപക്ഷത്ത് യുദ്ധ സന്നദ്ധനായി നിരന്നു നില്ക്കുന്ന മഹാരഥന്മാരായ രാജാക്കന്മാരേയും സൈന്യങ്ങലേയും കണ്ടപ്പോള്‍ ദുര്യോധനന്റെ ധൈര്യം നഷ്ടപ്പെട്ടു. തന്റെ സൈന്യ ബലത്തേയും പാണ്ഡവന്മാരുടെ സൈന്യബലത്തേയും തമ്മില്‍ താരതമ്യ പഠനം നടത്തിയപ്പോള്‍ ദുര്യോധനന്റെ ഹൃദയം ഒന്നു പതറി. ദ്രോണാചാര്യരോടുള്ള സംഭാഷണത്തില്‍ നിന്ന് ഈ വാസ്തവം നമുക്കുമനസ്സിലാക്കാം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: