ന്യൂദല്‍ഹി: ചൈന 1964 ല്‍ ആദ്യത്തെ ആറ്റംബോംബ് സ്ഫോടനം നടത്തിയതോടെ ആ രാജ്യത്തെ നിരീക്ഷിക്കാന്‍ അമേരിക്ക ആണവശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണം നന്ദാദേവിക്കു മുകളില്‍ സ്ഥാപിച്ചതായി അര്കൈവ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സംരംഭം നിഷ്ഫലമാകുകയും ഉപകരണം നഷ്ടപ്പെടുകയും ചെയ്തുവെങ്കിലും 12 വര്‍ഷത്തിനുശേഷം അത് വിവാദം സൃഷ്ടിക്കപ്പെടുന്നു.
1965 ല്‍ ഹിമാലയത്തിലെ 25645 അടി ഉയരമുള്ള നന്ദാദേവി കൊടുമുടിയില്‍ അമേരിക്ക ഇത്തരം ഒരു ഉപകരണം സ്ഥാപിച്ചതായി ഏപ്രില്‍ 1978 ലാണ് അമേരിക്കന്‍ മാസികയായ ഔട്ട്സൈഡ് വാര്‍ത്ത പുറത്തുവിട്ടത്.
ഇതിന് നിയോഗിക്കപ്പെട്ട സംഘത്തിന് കൊടുമുടിയുടെ 2000 അടി താഴെ വരെ മാത്രമാണ് മോശം കാലാവസ്ഥയില്‍ എത്താന്‍ കഴിഞ്ഞത്. പ്ലൂട്ടോണിയം 238 എന്ന ആണവവികിരണമുള്ള 125 പൗണ്ട് ഭാരമുള്ള നിരീക്ഷണ സംവിധാനം അവിടെ സ്ഥാപിച്ച് അവര്‍ മടങ്ങി. ഇതില്‍നിന്ന് 500 വര്‍ഷത്തോളം ആണവ വികിരണമുണ്ടാകാന് സാധ്യതയുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് അമേരിക്കന്‍ സംഘമെത്തിയപ്പോള്‍ ഉപകരണം അപ്രത്യക്ഷമായിരുന്നു. ആദ്യത്തെ ഉപകരണം കണ്ടെത്താത്ത സാഹചര്യത്തില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ 1967 ല്‍ നന്ദകോട്ടില് മറ്റൊരു ഉപകരണം സ്ഥാപിച്ചു. ഒരുവര്‍ഷത്തിനുശേഷം ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഉപകരണം അവര്‍ ഉപേക്ഷിച്ചു.
ഈ വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ വന്‍ കോളിളക്കമുണ്ടാക്കി. ഈ സംഭവം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംപോലും വഷളാവുമെന്ന അവസ്ഥവരെ എത്തി. ദേശീയ ആര്‍ക്കൈവ്സ് രേഖകള്‍ പ്രകാരം ഈ ഉപകരണം സ്ഥാപിക്കാന്‍ ഇന്ത്യയും അമേരിക്കയും യോജിപ്പിലെത്തിയിരുന്നതായാണ് വെളിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: