ബാലി ഒരുവാക്കു പറഞ്ഞാല്‍ രാവണന് വിറച്ചുകൊണ്ട് സീതയെ കൊണ്ടുവന്നുകൊടുക്കുമായിരുന്നു. രാവണന് ദ്വിഗ്വിജയം നടത്തി കേമനായി വന്നിരിക്കുമ്പോള്‍ നാരദന് അവിടെച്ചെന്നു. ”ഞാന്‍ യമനെപ്പോലും ജയിച്ചു”വെന്ന് രാവണന് വീമ്പിളക്കി. നാരദന് പറഞ്ഞു- ”അങ്ങനെ പറയാന്‍ വരട്ടെ. കിഷ്കിന്ധയിലെ വനരാജാവായ ബാലി നിങ്ങളെ ഒട്ടും വകവച്ചിട്ടില്ല. ബാലിയെക്കൂടി ജയിച്ചാല്‍ നിങ്ങള്‍ വലിയ വീരനാണെന്നു സമ്മതിച്ചുവരാം.”
എന്നാലങ്ങനെ തന്നെയെന്നു പറഞ്ഞ് രാവണന് ഉടനെ പുഷ്പകവിമാനത്തില്‍ കയറി കിഷ്കിന്ധയിലെത്തി, ബാലിയെ വെല്ലുവിളിച്ചു. ബാലി ദിവസവും നാലു സമുദ്രത്തില്‍ തര്‍പ്പണം ചെയ്യും. അതിനായി പോയിരിക്കുന്നു. ഇപ്പോള്‍ കിഴക്കേ സമുദ്രതീരത്തുണ്ട്. രാവണന് ക്ഷമയില്ലാതെ കിഴക്കേ സമുദ്രത്തിലെത്തി. തര്‍പ്പണം ചെയ്തുകൊണ്ടിരുന്ന ബാലിയുടെ വാലില്‍ പിടിച്ചു വലിച്ചു. ബാലിയാകട്ടെ ഞൊടിയിടയില്‍ രാവണനെ തന്റെ വാല്കൊണ്ട് ചുറ്റിവരിഞ്ഞു. രാവണന് ബാലിയുടെ വാലില്‍ കുടുങ്ങി.
അവിടെനിന്നും ചാടിയ ബാലി സമുദ്രത്തിലും തര്‍പ്പണം ചെയ്തപ്പോഴൊക്കെ രാവണന് രക്ഷപ്പെടാനാകാതെ കിടന്നു. തര്പ്പണമെല്ലാം കഴിഞ്ഞ് തിരിച്ചു കിഷ്കിന്ധയിലെത്തിയപ്പോള് ബാലിയുടെ വാലില്‍ കിടക്കുന്ന പത്തുതലയുള്ള ജീവിയെക്കണ്ട് എല്ലാവരും കൈകൊട്ടിച്ചിരിച്ചു. ഒടുവില്‍ രാവണന് ബാലിയോട് ക്ഷമായാചനം ചെയ്തു. ബാലി രാവണനെ മോചിപ്പിച്ചു. അന്നുമുതല്‍ അനേ്യാന്യം മിത്രങ്ങളായിരിക്കാമെന്ന് അവര്‍ സത്യം ചെയ്തു. ഈ കഥയാണ് ബാലി രാമനോട് സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: