ഭഗവാന് തന്നെ പിന്നീട് ഇങ്ങനെ ഗീതയില്‍ പറയുന്നു.
”മമൈനാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ”
(= എന്റെ ഈ കൃഷ്ണന്റെ അംശങ്ങളാണ് ഭൗതികലോകത്തിലെ ജീവന്മാര്. അവര്‍ക്ക് ഒരിക്കലും നാശമില്ല.) അവര്‍ക്ക് ജീവന്മാര്ക്ക് ഒരു മാറ്റവും വരില്ല. സനാതനന്മാരാണ്. മായയാകുന്ന കൊടുങ്കാറ്റില്‍ ചിതറിത്തെറിച്ചുപോയവര്. അവര്‍ക്കു വീണ്ടും ഭഗവാനിലേക്ക് മടങ്ങാനുള്ള വഴി എന്താണെന്ന് ഭഗവാന് തന്നെ ഇനി പറയുന്നുണ്ട്.
”മാമേകം ശരണം വ്രജ”
(= എന്നെ-ഈ കൃഷ്ണനെ മാത്രം ശരണം പ്രാപിക്കൂ.)
ഈ ഒരു ധര്‍മം മാത്രമേ സനാതനമായ ധര്‍മം എന്നുപറയപ്പെടുന്നുള്ളൂ. ഈ സനാതനധര്മാനുഷ്ഠാനത്തിനു വിഘ്നങ്ങളായിത്തീരാവുന്ന ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ ധര്‍മങ്ങളും ഉപേക്ഷിക്കണം എന്നും പറയുന്നു.
”സര്‍വധര്‍മാന്‍ പരിത്യജ” വര്‍ണാശ്രമ ധര്‍മങ്ങളും ധ്യാനയോഗവും കുലധര്‍മങ്ങളും ഉപേക്ഷിച്ചാല്‍ പാപമുണ്ടാവില്ലേ എന്ന അര്‍ജ്ജുനന്റെ സംശയത്തിനും മറുപടി ഭഗവാന് പറഞ്ഞു.
”അഹം തത്വം സര്‍വപാപേഭ്യോ
മോക്ഷയിഷ്യാമി”
(= ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍നിന്നും മോചിപ്പിക്കാം)
ഏതെങ്കിലും വൈദികശ്രേഷ്ഠരോ, ജ്ഞാനികളോ യോഗികളോ ”അങ്ങനെയല്ല” എന്നുപറയുകയാണെങ്കില്‍ അതുകേട്ട് ദുഃഖിക്കരുത് എന്നും ശ്രീകൃഷ്ണന് പറഞ്ഞു:
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: