ബാലി മരിച്ചതോടെ ഭയന്നോടിയ വാനരന്മാര് കിഷ്കിന്ധയിലെത്തി താരയോട് ബാലി രാമാസ്ത്രമേറ്റ് മരിച്ച വിവരമറിയിച്ചു. ഉടനെ രഗോപുരവാതിലുകള് ആരും കടക്കാതെ ബന്ധിക്കണമെന്നും അംഗദനെ രാജാവായി അഭിഷേകം ചെയ്യണമെന്നും അവരാവശ്യപ്പെട്ടു. താര മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് പറഞ്ഞു. ”എനിക്കിനി പുത്രനെന്തിന്, രാജ്യമെന്തിന്?
ഭര്‍ത്താവിനോടൊപ്പം ഞാനും മൃത്യുലോകത്തിലേക്കു പോകുന്നു”. താര യുദ്ധക്കളത്തില്‍ ഓടിയെത്തി. ചോരയും പൊടിയുമണിഞ്ഞുകിടക്കുന്ന ഭര്‍ത്താവിന്റെ അടുത്ത് പുത്രനോടുകൂടി വീണു. എന്നിട്ട് രാമനോടു പറഞ്ഞു. ”എനിക്കെന്റെ പ്രാണനാഥനെ പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു ബാണമെയ്ത് എന്നെയും കൊല്ലണം.
എന്നെ ഭര്ത്താവിനോടൊപ്പമയച്ചാല് കന്യാദാനം ചെയ്ത പുണ്യം അങ്ങേക്കുകിട്ടും. ഭാര്യാ വിയോഗ ദുഃഖം ഹേ രാമ, അവിടത്തേക്കറിയാമല്ലോ. ഹേ സുഗ്രീവാ, നീ രുമയോടൊരുമിച്ച് സുഖമായി രാജ്യം ഭരിക്ക്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: