ആലുവ: പെരിയാര്‍വാലി കനാല്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാവിലെ പതിനൊന്നരയോടെ കീഴ്മാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍പ്പെട്ട കോളനിപ്പടി, എടയപ്പുറം റോഡ് ഭാഗങ്ങളിലെ വീടുകളിലാണ് മലിനജലം കയറിയത്. പുനത്തില്‍ വീട്ടില്‍ ജോണി, തട്ടാരുപറമ്പില്‍ സാബു, കാരാത്ര മേഴ്സി യാക്കോബ്, ഗണേശ് ഭവനില്‍ ശാന്തി എന്നിവരുടെ വീടുകളിലും എടയപ്പുറം റോഡിലെ എടയാറ്റ് വീട്ടില്‍ ജോര്‍ജ്ജ്, എം ട്രാബ്സ് അണ്ടികമ്പനി എന്നിവിടങ്ങളിലാണ് വെള്ളം കയറി നാശമുണ്ടായത്. ഈ വീടുകളിലെ കക്കൂസ് കുഴികള്‍ ഇടിയുകയും വീടുകളിലെ ഭിത്തികള്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. സമീപത്തെ പറമ്പിലെ മതില് പൊളിച്ച് വെള്ളം വഴി തിരിച്ചു വിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. ആലങ്ങാട്, പറവൂര്‍ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിനായി ഭൂതത്താന്കെട്ടില് നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടതാണ് കനാല്‍ നിറഞ്ഞുകവിയാന്‍ പ്രധാന കാരണം. കാര്‍മ്മല്‍ ആശുപത്രിക്ക് പിന്‍വശത്തെ ഷട്ടറില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതും വെള്ളം ഉയരുന്നതിനു കാരണമായി. സംഭവമറിഞ്ഞ് പെരിയാര്‍വാലി ഉദേ്യാഗസ്ഥര്‍ വെള്ളത്തിന്റെ അളവ് കുറച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം കുറഞ്ഞത്. ഒരാഴ്ച്ച മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു.
പറവൂര്‍ ബ്രാഞ്ച് കനാലിലൂടെയുള്ള ജലവിതരണം താത്കാലികമായി നിര്‍ത്തി വെയ്ക്കുകയാണെന്ന് പെരിയാര്‍വാലി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: