കൃഷ്ണാ! എന്റെ മനസ്സിന്റെ സ്വഭാവം മാറിപ്പോയിരിക്കുന്നു. കാര്‍പ്പണ്യം എന്ന ദോഷമാണ് ഇങ്ങനെ മാറ്റിമറിച്ചത്.
എന്താണ് കാര്‍പ്പണ്യം? നാശമടയുന്ന ഭൗതികപ്രപഞ്ചത്തേയും സര്‍വ ജഗന്നിയന്താവായ പരമാത്മാവിന്റെ രൂപഗുണം ഇവയെ അറിയാതെ മരണമടയുന്ന മനുഷ്യന്റെ സ്വഭാവത്തെ കാര്പ്പണ്ണ്യം എന്ന് ഉപനിഷത്തുകളില്‍ പറയുന്നു.
”യോ വാ ഏതദക്ഷരം അവിദിത്വാ ഗാര്‍ഗി,
അസ്മാത് ലോകാല് പ്രൈതി സകൃപണഃ ”
മാത്രമല്ല ലേശംപോലും സമ്പത്തു നല്ലകാര്യത്തിനുവേണ്ടി ചെലവഴിക്കാന്‍ മടിക്കുന്നവനും കൃപണന്തന്നെ. സ്വജനങ്ങളെ വധിക്കാതെ അവര്‍ക്കു രാജ്യം വിട്ടുകൊടുക്കാത്ത ഞാന്‍ കൃപണനല്ലേ? എന്നാണ് അര്‍ജുനന്റെ സംശയം.
ഇങ്ങനെ മോഹനരൂപമായ ദോഷം ബാധിച്ച് വിവേകം നശിച്ചഞാന് കൃഷ്ണാ നിന്നെ ശരണം പ്രാപിക്കുന്നു.
എന്താണ് പുരമ പുരുഷാര്‍ത്ഥമായ ശ്രേയസ്സ്? ശിഷ്യനായ എന്നെ ഉപദേശിക്കൂ! ഞാന്‍ നിന്റെ സഖാവാണ്. എന്നുകരുതി ഉപദേശിക്കാതിരിക്കരുത്.
(തുടരും)
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: