അര്ജ്ജുനന് പരമപുരുഷനായ ശ്രീകൃഷ്ണഭഗവാനെ ആചാര്യനായി സ്വീകരിച്ചത് ഉത്തമവും ലോകോപകാരപ്രദവുമായ പ്രവൃത്തിയാണ്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സ്വയം ചരിത്രത്തിന്റെ അഗാധഗര്‍ത്തത്തില്‍ ആണ്ടുപോകുമായിരുന്നു. ധര്‍മപക്ഷം നശിക്കുകയും അധര്മപക്ഷം ജയിക്കുകയും ചെയ്യുമായിരുന്നു. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ആവിര്‍ഭവിച്ച ഭഗവാന് ശ്രീകൃഷ്ണന്റെ ലക്ഷ്യം നേടാനാകില്ലായിരുന്നു.- ഭഗവാന്റെ ഉപകരണം.
അസുരാംനു സംഭൂതന്മാരായ രാജാക്കന്മാരുടെ അധാര്‍മികമായ ഭരണം അവസാനിപ്പിച്ച് ധര്മിഷ്ഠനായ യുധിഷ്ഠരന്റെ സദ്ഭരണം ഉണ്ടാവേണ്ടത് ആ കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഭഗവാന് ഇച്ഛിച്ചത്. ഭഗവാന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഭക്തന്റെ ഉത്തമകര്ത്തവ്യം. അര്ജ്ജുനന് ശ്രീകൃഷ്ണ ഭഗവാന്റെ സഖിയായിരുന്നു.
സഖ്യഭാവത്തിലൂടെ കൃഷ്ണനെ പരിചരിക്കുന്ന ഭക്തനായിരുന്നു. ഭഗവദ്കാര്യത്തില് സ്വയം സമര്‍പ്പിക്കാനുള്ള ഒരവസരം കരുണാമൂര്‍ത്തിയായ ഭഗവാന് അര്ജ്ജുനന് ഇതാ നല്കുന്നു. അര്‍ജ്ജുനനെ അതിന് പറ്റിയ ഒരു നല്ല ഉപകരണമായി മാറ്റുകയാണ് ഗീതോപദേശംകൊണ്ട് ഭഗവാന് ചെയ്യുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: