ഹരിദ്വാര്‍: ദേവഭൂമി ഹരിദ്വാര്‍ ‘വ്യാസാശ്രമം കാശിമഠാധിപതി സുധീന്ദ്ര തീര്‍ത്ഥ സ്വാമിക്ക് ഏറെ മനോ സുഖം നല്കുന്ന കേന്ദ്രമായിരുന്നു ഗംഗാ തീരത്തെ വ്യാസാശ്രമത്തിലായിരിക്കണം തന്റെ സമാധിയെന്നാഗ്രഹം നേരത്തെ സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ പ്രകടമാക്കിയിരുന്നു. അതു കൊണ്ട് തന്നെ മുംബൈയിലെ ചികിത്സാ വേളയിലും സ്വാമിജി ഹരിദ്വാര്‍ വ്യാസാശ്രമത്തിലേയ്ക്ക് പോകണമെന്ന ശാഠ്യം പിടിക്കുകയും ചെയ്തിരുന്നു. നവതി വിന്നിട്ട വാര്‍ധക്യ ചികിത്സയിലും ഹരിദ്വാര്‍ ആശ്രമത്തിലായിരുന്ന സ്വാമിജിയുടെ മനസ്സ് എന്ന് പരിചാരകന്മാര് ഓര്‍ക്കുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം പട്ട ശിഷ്യര്‍ സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ മുംബൈയിലെത്തി, ഗുരുവിന്റെ ആഗ്രഹം സഫലമാക്കി ഹരിദ്വാറിലേയ്ക്ക് ഗുരുവിനെ നീക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗുരുവിനെ വിമാന മാര്‍ഗ്ഗം ഹരിദ്വാറിലെത്തിക്കുകയും ചെയ്തു.
ഏറെ ക്ഷീണിതനാണെങ്കിലുംസുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ വ്യാസശ്രമകവാടം കടന്നയുടന്‍ കണതുറന്ന് വ്യാസ പ്രതിഷ്ഠ കണ്ടാണ് വാസസ്ഥലത്തേയ്ക്ക് നീങ്ങിയതെന്ന് വ്യാസാശ്രമവാസികള് ഓര്‍ക്കുന്നു. എന്നാല്‍ രാത്രി ആരോഗ്യനില മോശപ്പെടുകയും ഞായറാഴ്ച പുലര്‍ച്ചെ ദേവഭൂമിയിലെ വ്യാസ മന്ദീരത്തില്‍ തന്നെ ജീവല്‍ മുക്തി നേടുകയും ചെയ്തു. ധര്‍മ്മ ഗുരുവിന്റെ ആഗ്രഹ സഫലീകരണവുമായി സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ക്ക് വ്യാസ മന്ദിരാങ്കണത്തില്‍ സമാധിയിരുത്തുകയും ചെയ്തു. സമുദായ ആചാരാനുഷ്ഠാനവുമായി നടക്കുന്ന സുധീന്ദ്ര തീര്‍ത്ഥ സ്വാമി ശ്രീപാദാനാം ആരാധന മഹോത്സവത്തിന് ശേഷം സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതി സമാധി വൃന്ദാവനവുമുയരും.
വൃന്ദാവനം പൂര്‍ണ്ണമായി കരിങ്കലില്‍ നിര്‍മ്മിക്കാനാണ് ശിഷ്യര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി മുഖ്യ പ്രാണമൂര്ത്തിയായ ഹനുമാന് ദേവ വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. ധര്‍മ്മ ഗുരു മുഖ്യ പ്രാണ ദേവലോകത്ത് ലയിക്കുന്നു വെന്ന സങ്കല്പമാണ് ഇതിനാധാരം. ഇതിനുള്ള വിഗ്രഹം കര്‍ണ്ണാടകയിലെ കാര്‍ക്കളയിലാണ് തയ്യാറാക്കുക. വൃന്ദാവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭക്തര്‍ ഓരോ ഇനങ്ങളും ഗുരുവിനായി സമര്‍പ്പിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു. വൃന്ദാവനത്തിലേയ്ക്കുള്ള പൂജാദികള്‍ക്കുള്ള പാത്രങ്ങള്‍ മുതല്‍ വെള്ളിവിളക്കുകള്‍ വരെ ഭക്തജനമാണ് നല്‍കുന്നത്.
മൂന്ന്പതിറ്റാണ്ടിനു മുമ്പ് ഹരിദ്വാറിലെ ഗംഗാ തീരത്ത നാല് ഏക്കറിലെറെ സ്ഥലത്ത് ഓരോ ഘട്ടത്തിലും ഓരോ പുരോഗതിയും സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ മനസ്സിലാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 1988 ഫെബ്രുവരിയില്‍ വ്യാസാശ്രമത്തിലെ മന്ദിരത്തില്‍ വേദവ്യാസബാല വ്യാസ വിഗ്രഹപ്രതിഷ്ഠ നടത്തി നാല് ദിക്കിലും വ്യാസ ശിഷ്യരെയും പ്രതിഷ്ടിച്ചു.
തുടര്‍ന്ന് എല്ലാ വര്‍ഷവും വ്യാസാശ്രമ പ്രതിഷ്ഠാ വാര്‍ഷിക ദിനത്തില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഹരിദ്വാറിലെത്തിച്ചേരും. ഈ ഘട്ടത്തില്‍ തടിച്ചു കുടുന്ന ഭക്തജനങ്ങള്‍ക്ക് ആത്മീയ ഗുരുവിന്റെ ഹരിദ്വാറിനോടുള്ള മനോഛ പ്രകടമാകുകയും ചെയ്തിരുന്നു. ധര്മധുരുവിന്റെ മനോഗതം സഫലമാക്കി ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമി വൃന്ദാവനം ഉയരുന്നതോടെ ജി.എസ്.ബി സമുദായത്തിന് ദേവ ഭുമി ഗുരു സമാധിയാല്‍ മറ്റൊരു പവിത്രഭുമിയായും മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: