മോസ്കോ: രാജ്യത്തെ തകര്‍ക്കാനുതകുന്ന ഒരു ‘ടൈം ബോംബ്’ റഷ്യയില്‍ സ്ഥാപിച്ചാണ് ലെനിന് മണ്മറഞ്ഞതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് ആരോപിച്ചു. സ്റ്റാവ്റോപോള് നഗരത്തില്‍ ക്രെംലിന് അനുകൂലികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് സോവിയറ്റ് യൂണിയന് സ്ഥാപകനായ ലെനിനെതിരെ രുക്ഷമായ വിമര്‍ശനവുമായി പുടിന് രംഗത്തെത്തിയത്. റഷ്യയില്‍ കമ്യൂണിസ്റ്റുകളുള്പ്പെടെയുള്ളവര്ക്കിടയില് ഇപ്പോഴും സ്വാധീനമുള്ള ലെനിനെതിരെ പുടിന് പരസ്യ നിലപാട് എടുത്തത് ഏറെ ശ്രദ്ധേയമായി. ആയിരങ്ങളെ കൊലചെയ്ത് വംശീയ വഴികളില്‍ ഭരണനിര്‍വഹണത്തിന്റെ അതിരുകളാണ് ബോള്ഷെഫിക് സര്‍ക്കാരും ലെനിനും സ്ഥാപിച്ചതെന്നും പുടിന് ആരോപിച്ചു.
അതേസമയം, റെഡ് സ്ക്വയര്‍ ശവകുടീരത്തില്‍ നിന്ന് ലെനിന്റെ മൃതദേഹം നീക്കുന്നതിന് സര്‍ക്കാരിനു യാതൊരു ഉദ്ദേശ്യവുമിലെലന്നും പുടിന് വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികള്‍ സമൂഹത്തെ വിഭജിക്കുമെന്നതിലാണിത്. യോഗത്തില്‍ ലെനിനെക്കുറിച്ചുള്ള പുടിന്റെ നിരീക്ഷണങ്ങളിലധികവും റഷ്യന്‍ ചരിത്രത്തില്‍ ലെനിനിന്റെ സ്ഥാനം താഴെയാണെന്ന് കാണിക്കുന്നതായിരുന്നു.
ഏകീകൃത രാജ്യമാതൃക കൊണ്ടുവന്ന ജോസഫ് സ്റ്റാലിനുമായുള്ള ലെനിന്റെ തര്‍ക്കം തെറ്റായിരുന്നുവെന്നും പുടിന് ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ നിരവധിപ്പേരെ കൊന്ന സ്റ്റാലിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികളെ പരാജയപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. അധികാരത്തിനു വേണ്ടി ഒന്നാം ലോക മഹായുദ്ധത്തില്‍ തോറ്റതിന് ബോള്ഷ്വിക്കുകളെയും പുടിന് നിശിതമായി വിമര്‍ശിച്ചു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയില്‍ ജോലി ചെയ്യവെ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ താന്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നുവെന്നും പുടിന് പറഞ്ഞു. ബൈബിള്‍ പോലെ തന്നെയാണ് അതു തോന്നിയിരുന്നത്. എന്നാല്‍ യാഥാര്‍ഥ്യം വ്യത്യസ്തമായിരുന്നു. സോഷ്യലിസ്റ്റ് ഉട്ടോപ്യന്മാര് സ്വപ്നം കണ്ടതുപോലെ നമ്മുടെ രാജ്യം സൂര്യന്റെ നഗരം പോലെയായിരുന്നില്ലെന്നും പുടിന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: