കണ്ണൂര്‍: മതിയായ പരിശോധനകളോ മുന്‍കരുതലുകളോ ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നതായി പരാതി. ഇറച്ചിക്കുവേണ്ടിയാണ് ഇത്തരത്തില്‍ പരിശോധനകള്‍ നടത്താതെ പന്നികളെ കൊണ്ടുവരുന്നത്. തെരുവുകളില്‍ അലഞ്ഞുനടക്കുന്ന പന്നികളെയാണ് ജില്ലയിലേക്ക് അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നതെന്ന് ലൈവ്സ്റ്റോക്ക് ഫാര്‍മേഴ്സ് അസോസിലേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരത്തില്‍ ശകാണ്ടുവരുന്ന പന്നികള്‍ക്ക് വിവിധങ്ങളായ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെക്ക്പോസ്റ്റുകളിലും മറ്റും കാര്യമായ പരിശോധന നടക്കുന്നില്ല. ഓരോ ആഴ്ചയും 20 ടണ്‍ പന്നികളെയാണ് മറ്റു ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നത്. ഇതോടെ ജില്ലയിലെ പന്നി കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണെന്ന്. അസുഖം ബാധിച്ചതിനെയും തെരുവില്‍ അലഞ്ഞുനടക്കുന്ന പന്നികളെ വലയെറിഞ്ഞും പിടിച്ചുകൊണ്ടുവരുന്നതിനാല് കുറഞ്ഞ വിലക്കാണ് ഇറച്ചി വില്‍പ്പന നടത്തുന്നത്. അതിനാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന ഇറച്ചി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇറച്ചി വാങ്ങുന്നവര്‍ വിലക്കുറച്ച് കിട്ടുന്ന ഇറച്ചി രോഗബാധിതയായതാണെന്ന് അറിയാതെയാണ് വാങ്ങി ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ക്കും ഗുരുതര രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും ഇവര്‍ പറയുന്നു. ജില്ലയില്‍ 500ല്‍ അധികം കര്‍ഷകര്‍ പന്നി വളര്‍ത്തി ഉപജീവനം നടത്തുന്നുണ്ട്. 5000ത്തില്‍ അധികം കുടുംബങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. വിപണനം കുറഞ്ഞതോടെ പലരും ഇതില്‍നിന്നും പിന്തിരിയാന് നര്ബന്ധിതരായിരിക്കുകയാണ്. ജില്ലയിലെ വിവിധ മഹാട്ടലുകളിലായി ഓരോ ദിവസവും ഉണ്ടാകുന്ന 100 ടണ്ണിലധികം ഭക്ഷണാവശിഷ്ടങ്ങള്‍ പന്നികര്‍ഷകര്‍ ശേഖരിച്ചുകൊണ്ടുപോകുന്നുണ്ട്. ഈ മേഖല ഇല്ലാതാകുന്നതോടെ വന്‍ മാലിന്യ പ്രശ്നങ്ങളും ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കി. അതിനാല്‍ അന്യ ജില്ലകളില്‍ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നത് തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സനില്‍ സേവ്യര്‍, പ്രസിഡന്റ് ജോസ് മാത്യൂ, ട്രഷറര്‍ സിബി ഇടുപ്പം, സനില്‍ സെബാസ്റ്റിയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: