ആദ്യം നാലാം ശ്ലോകത്തില്‍-പൂജിക്കേണ്ടവരെ എങ്ങനെ കൊല്ലാന്‍ കഴിയും?
”കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി
പൂജാര്‍ഹാ വരിസൂദന!”
എന്നു ചോദിച്ചു-ഉടനെ-
”പൃച്ഛാമിത്വാം-
യേച്ഛ്യസ്സ്യാല് -നിശ്ചിതം ബ്രൂഹി”
(= ഞാന്‍ നിന്നോടു ചോദിക്കുന്നു. ഏതാണ് ശ്രേയസ്സെന്ന് നിശ്ചയിച്ച് പറയൂ) എന്ന് പിന്നെ പറയുന്നു, ”യുദ്ധം ജയിച്ച്, രാജ്യം നേടി, ദേവന്മാരുടെ ആധിപത്യം കിട്ടിയാല്‍ പോലും എന്റെ ശോകം തീരുന്ന വഴികാണുന്നില്ല. ” നഹി പ്രപശ്യാമി മമാപനുദ്യാദ്യച്ഛോകം” എന്ന്. ഒടുവില്‍ ശിഷ്യത്വത്തില്‍നിന്ന് മാറി.
”നയോത്സ്യ ഇതിഗോവിന്ദ-
മുക്ത്വാ തൂഷ്ണീംബ ഭൂവഹ.”
ഞാന്‍ യുദ്ധം ചെയ്യില്ല എന്നുപറഞ്ഞു മിണ്ടാതിരുന്നു.
ഈ ഭ്രമവാക്യങ്ങള് കേട്ടതുകൊണ്ടു കൂടിയാണ് ഭഗവാന് ചിരി വന്നുപോയത്.
(പ്രഹസന്നിവ). എങ്ങനെ ചിരി വരാതിരിക്കും?
ഭഗവാന്റെ ഉചിതമായ മറുപടി
”അശോച്യാന്‍” എന്ന് ആരംഭിക്കുന്ന ”സ്വധര്‍മ മവിചാവേക്ഷ്യ” എന്ന ശ്ലോകം വരെയുള്ള 20 ശ്ലോകങ്ങള്‍കൊണ്ട്, ദുഃഖിക്കുന്നതിന് ഭഗവാന്റെ മറുപടി. പിന്നീടുള്ള 20 ശ്ലോകങ്ങള്‍ (നത്വം ശോചിതു മഹര്സി വരെ) കൊണ്ടു അര്‍ജ്ജനന്റെ പ്രജ്ഞാവാദങ്ങളെ തള്ളിക്കളയുന്നു.
എന്തിന് ആത്മതത്വ ജ്ഞാനം അവതരിപ്പിച്ചു?
ഭീഷ്മദ്രോണാദികളുടെ മഹാനുഭാവത്വം പറഞ്ഞുകൊണ്ടാണ് അര്ജ്ജുനന് ദുഃഖിക്കാന്‍ തുടങ്ങിയത്. മനുഷ്യ നീതി അനുസരിച്ചാണ് ആ ദുഃഖം. ആ ദുഃഖത്തിനു കാരണം അവരോടുളള മമതാബന്ധമാണ്. ആ ബന്ധത്തിന്റെ നാരായ വേര് ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞാനമാണ്. അതുകൊണ്ടാണ് ആത്മജ്ഞാനം അവതരിപ്പിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: