മുംബൈ: ദാവൂദ് -ഛോട്ടാ ഷക്കീല്‍ അധോലോക ചരിത്രം സിനിമക്കഥയാകുന്നു. സംവിധായകന് രാംഗോപാല്‍ വര്‍മ്മയാണ്, വീണ്ടും മുംബൈ അധോലോക ചരിത്രം അടിസ്ഥാനമാക്കി സിനിമ നിര്‍മ്മിക്കുന്നത്. പേര് ഗവണ്മെന്റ്.
ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ രണ്ടും തമ്മില്‍ പിരിഞ്ഞതുമുതലുള്ളതാണ് കഥ; അബു സലിം എന്ന മൂന്നാമന്റെ ഉദയവും. സിനിമ നിര്‍മ്മാണത്തെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അധോലോകവും ബോളിവുഡ് സിനിമാ ലോകവും തമ്മിലുള്ള ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരിക്കും തന്റെ സിനിമയെന്ന് വര്‍മ്മ പറയുന്നു. വീരപ്പന് സിനിമയുടെ അതേ രീതിയില്‍ യഥാതഥമായിരിക്കും ചിത്രം.
അനീസ് ഇബ്രാഹിം, ഛോട്ടാ രാജന്റെ ഭാര്യ സുജാത, മോണിക്ക ബേദി, ദേശീയ സുരക്ഷാ ഉപദേശകന് അജിത് ഡോവല്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ബാലാ സാഹിബ് താക്കറെ, അബു സലിം, അരുണ്‍ ഗാവഌ എന്നിവരും കഥാപാത്രങ്ങളാവും.
സിനിമയുടെ പേര് ഗവണ്മെന്റ് എന്നാണെങ്കിലും ഇതിന് മുമ്പു പ്രഖ്യാപിച്ച സര്‍ക്കാര്‍ ത്രീ സിനിമയുമായി ബന്ധമൊന്നുമില്ലെന്നും വര്‍മ്മ പറഞ്ഞു.
സത്യാ പോലുള്ള മുന്‍ സിനിമകളില്‍ നിന്നു വ്യത്യസ്തമായി, തികച്ചും യാഥാര്‍ത്ഥ്യത്തോടു ചേര്‍ന്നതാവും ഈ സിനിമ. ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്ന് രാജനും ദാവൂദും വഴി പിരിഞ്ഞതും അപ്പോള്‍ അപ്രതീക്ഷിതമായി അബു സലിം ഉയര്‍ന്നുവന്നതും ഛോട്ടാ ഷക്കീലിനെ അയാള്‍ വെല്ലുവിളിച്ചതും മറ്റുമായിരിക്കും വിഷയം.
അതേസമയം, ക്രിമിനല്‍ സംഘടനയും സര്‍ക്കാര്‍ സംവിധാനവും തമ്മില്‍ ഉണ്ടായിരുന്ന വിഴിവിട്ട ബന്ധങ്ങള്‍ അടുത്തിടെ ഛോട്ടാ രാജനെ പിടിച്ചപ്പോള്‍ പുറത്തുവന്നു. അതും സിനിമയില്‍ വിഷയമാകും, വര്‍മ്മ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: