ജീവാന്മാക്കള്ക്ക് നാശമില്ല; ദേഹത്തിനേനാശമുള്ളൂ. എന്നുഞാന്‍ പറയുമ്പോള്‍ നീചിന്തിക്കുന്നുണ്ടായിരിക്കും എനിക്ക് ദേഹത്തെക്കുറിച്ച് ദുഃഖമേയില്ല എന്ന്. മാത്രമല്ല, യശോദാമ്മ അടിക്കുവാന്‍ വടിയെടുത്ത് വരുമ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയആളാണ് ഇങ്ങനെ പ്രസംഗിക്കുന്നതെന്നും നീവിചാരിക്കുന്നുണ്ടായിരിക്കും.
എന്നാല്‍ ശ്രദ്ധിച്ചുകേള്‍ക്കൂ! ദേവകിഅമ്മ പ്രസവിച്ചപ്പോഴല്ല ഞാന്‍ ഉണ്ടാവുന്നത്. ഞാന്‍ പണ്ടുപണ്ടേ അനാദികാലംമുതലേ ഉണ്ടായിരുന്നു. ഞാന്‍ ഒരുകാലത്തും- കഴിഞ്ഞകാലത്തും ഭാവികാലത്തും ഉണ്ടാവാതിരിക്കില്ല. നീയും ഈ ഭീഷ്മ ദ്രോണാദികളും ഈരാജാക്കന്മാരും മുന്‍പേ ഉണ്ടായിരുന്നു. ഇനിമേലിലും നിലനില്ക്കുകയുംചെയ്യും. ജീവാത്മാക്കളായി നിലനില്ക്കും ദേഹം നശിക്കും.
പക്ഷേ എന്റെ സ്ഥിതി ഇങ്ങനെ അല്ല. ഞാന്‍ സര്‍വ്വജ്ഞനാണ്; സര്‍വേശ്വരനാണ്; സച്ചിദാനന്ദസ്വരൂപനാണ്; എന്നില്‍നിന്നാണ് ഈ ഭൗതികപ്രപഞ്ചം ആവിര്‍ഭവിച്ചിട്ടുള്ളത്. (യ: സര്‍വജ്ഞ: സര്വവില്; ഏഷസര്വ്വേശ്വര: ജന്മാദ്യസ്യ യത: ഇങ്ങനെ ഉപനിഷത്തുകളിലും വേദശാസ്ത്രത്തിലും ഭാഗവതത്തിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.) എന്റെ ദേഹം ഭൗതികമല്ല, ആത്മീയമാണ് എന്നില്‍ നിന്നും വേറിട്ട ഒരു പദാര്‍ത്ഥമല്ല ഞാന്‍ പരമത്മാവാണ്, നിങ്ങളെല്ലാം ജീവാത്മാക്കളുമാണ്.
(തുടരും)
ഫോണ്‍. 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: