വാല്മീകി മറ്റു മൂന്നു ദിക്കുകളിലേക്കും അയച്ചവരുടെ വിവരം കൂടി പറയുന്നുണ്ട്. അംഗദന്റെ നേതൃത്വത്തില്‍ തെക്കേദിക്കിലേക്ക് വാനരന്മാരെ അയച്ചശേഷം താരയുടെ പിതാവായ സുഭേഷണനെ നമസ്ക്കരിച്ചുകൊണ്ട് ഇരുപതിനായിരം വാനരന്മാരോടുകൂടി പടിഞ്ഞാറേ ദിക്കിലേക്കു പോയി സീതയെ തിരയാന്‍ ആവശ്യപ്പെടുന്നു. പരാക്രമശാലികളും ഗരുഡനെപ്പോലെ പറക്കാന്‍ കഴിവുള്ളവരും ബുദ്ധിശാലികളുമായവരെയാണ് സുഭേഷണന് തെരഞ്ഞെടുത്തത്. കൂട്ടത്തില്‍ മാരീചനെന്ന മഹര്‍ഷിയുടെ പുത്രനായ അര്ച്ചിഷ്മാനെയും മരീചി പുത്രന്മാരെയും അയച്ചു. അവരോട് സുഗ്രീവന് സൗരാഷ്ട്രത്തിലും ബാഹ്ലഹീകത്തിലും ചന്ദചിത്രത്തിലും കുക്ഷിദേശത്തിലുമൊക്കെ സീതയെ തിരയാന്‍ പറഞ്ഞു. പടിഞ്ഞാറേ സമുദ്രംവരെ പോകണമെന്നാണ് ഇവരോടു നിര്‍ദ്ദേശിച്ചത്.
അടുത്തത് വാനരരാജാവും സര്‍വ്വജ്ഞനും ശ്രേഷ്ഠനുമായ ശതബലിയുടെ നേതൃത്വത്തില്‍ വാനരന്മാരെ വടക്കേ ദിക്കിലേക്ക് പോയി ഹിമാലയംവരെ അനേ്വഷിക്കാനാവശ്യപ്പെട്ടു. അവര്‍ പോകേണ്ട സ്ഥലങ്ങള്‍ മ്ലേച്ഛദേശം, പുളിന്ദദേശം, ശൂരസേനരാജ്യം, പ്രസ്ഥലം, കുരു, മദ്രം, കാംബോജം, യവനം, ശകപുരം, ചീനം, പരമചീനം, നീഹാരം, ദരദം എന്നിവിടങ്ങളിലും ഹിമാലയത്തിലുമാണ്.
ഒരു പര്‍വതത്തിന്റെ വലുപ്പമുള്ള ശക്തിശാലിയായ വിനതനെന്ന വാനരശ്രേഷ്ഠനെയാണ് നേതാവായി കിഴക്കേദിക്കിലേയ്ക്ക് അയച്ചത്. ഭാഗീരഥി, സരയൂ, കാളിന്ദി, യമുന, മഹീനദി, കാലമഹീനദി എന്നീ നദീതീരങ്ങളിലും വിദേഹം, മാളവം, കാശി, കോസലം, മാഗധം, പുണ്ഡ്രം, വംഗം തുടങ്ങിയ രാജ്യങ്ങളിലും സീതയെ ഇവര്‍ തിരയണം. സമുദ്രത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന പര്‍വതങ്ങളിലും മന്ദരപര്‍വതത്തിന്റെ ഉപരിഭാഗത്തും കിരാതന്മാരും രാക്ഷസന്മാരും വസിക്കുന്നിടത്തും എല്ലാം അനേ്വഷിക്കണം.
എല്ലാവര്ക്കും സുഗ്രീവന് നല്കിയ കാലാവധി ഒരുമാസം തന്നെ. ഒരു മാസം സീതയെ അനേ്വഷിക്കണം. കണ്ടില്ലെങ്കില്‍ മടങ്ങിയെത്തുകയും വേണം. സീതാനേ്വഷണത്തിനു പോയ വാനരന്മാര് മടങ്ങിയെത്തുന്നതുവരെ പ്രവര്ഷണപര്വതത്തിലെ ഗുഹയില്‍തന്നെ വസിക്കാന്‍ രാമലക്ഷ്മണന്മാര് നിശ്ചയിച്ചു. ഒരു മാസമായി കിഴക്കേദിക്കിലേക്കുപോയ വിനതനും സംഘവും അധികം വൈകാതെ തിരിച്ചെത്തി. അവര്‍ ഒരിടത്തും സീതയെയോ രാവണനെയോ കണ്ടില്ല. വടക്കേദിക്കിലേക്കുപോയ ശതബലിയും പടിഞ്ഞാറോട്ടുപോയ സുഷേണനും ഇതേപോലെ മടങ്ങിയെത്തി. അംഗദന്റെ നേതൃത്വത്തില്‍ തെക്കേദിക്കിലേക്കുപോയ പ്രബലന്മാരെപ്പറ്റി വിവരമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: