വിശ്വകര്‍മ്മാവിന്റെ പുത്രിയായിരുന്നു ഹേമ. അവളുടെ പ്രിയതോഴിയായിരുന്ന സ്വയംപ്രഭയാണ് ഞാന്‍. ഹേമ ഒരിക്കല്‍ തന്റെ നൃത്തപാടവംകൊണ്ട് ശിവനെ പ്രീതിപ്പെടുത്തി.
ശിവന് വിശ്വകര്‍മ്മാവിനെക്കൊണ്ട് അതിമനോഹരമായ ഈ നഗരം നിര്‍മ്മിച്ച് ഹേമയ്ക്കു സമ്മാനമായി നല്കി. ഹേമ മഹാവിഷ്ണുവിനെ ഇഷ്ടദേവനായി സ്വീകരിച്ച് ഇവിടെ താമസിച്ച് തപസ്സുചെയ്തു മുക്തിനേടി.
വിഷ്ണുപദം പ്രാപിക്കാന്നേരത്ത് ഈ സ്ഥലം എന്നെ ഏല്‍പ്പിച്ചു. വിഷ്ണു ശ്രീരാമാവതാരമെടുക്കുമ്പോള് രാവണന് രാമപത്നിയായ സീതയെ അപഹരിക്കും. സീതയെ തിരഞ്ഞ് വാനരപ്പട ഈ സ്ഥലത്തു വരും. അവരെ നീ സല്ക്കരിക്കണം. നിനക്ക് ശ്രീരാമദര്‍ശനം കിട്ടി മുക്തിപ്രാപിക്കും എന്നു പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു.
ആഹാരപാനീയങ്ങള്‍ കഴിച്ച് തളര്‍ച്ച മാറിയ വാനരന്മാരെ സ്വയംപ്രഭ തന്റെ യോഗശക്തികൊണ്ട് പഴയ പെരുവഴിയില്‍ എത്തിച്ചു. എന്നിട്ട് തിടുക്കപ്പെട്ട് ശ്രീരാമചന്ദ്രന്റെ അടുത്തേയ്ക്കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: