മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ 2016.ദേശീയ സമുദ്ര നയപ്രഖ്യാപനത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രൂപീകരിച്ച ഡോ: എസ്. അയ്യപ്പന് കമ്മിഷന് വ്യാഴാഴ്ച കൊച്ചിയില്‍ സിറ്റിങ് നടത്തും. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപമുള്ള സിഫ്നെറ്റ് ഹാളില്‍ ഉച്ചയ്ക്ക് 2ന് കമ്മീഷന് അംഗങ്ങള്‍ തെളിവെടുപ്പ് അഭിപ്രായ സ്വീകരണ സിറ്റിങ്ങ് നടത്തുന്നത്. യു.പി.എ സ്ഥര്‍ക്കാര്‍ രൂപീകരിച്ച ഡോ: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് വ്യാപക വിവാദമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമുദ്ര നയരൂപീകരണത്തിനായി പുതിയൊരു കമ്മിഷന് സംഘത്തെ നിയോഗിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ: എസ് അയ്യപ്പന് നേതൃത്വം നല്കുന്ന കമ്മീഷനില്‍ മത്സ്യ മേഖല ഗവേഷണ പഠന കേന്ദ്രങ്ങളിലെ പോള്‍ പാണ്ഡ്യന്, ഡോ: എ ഗോപാലകൃഷ്ണന്, ഡോ: എസ്. പ്രേംനാഥ് ഡോ:ഗോപാല്‍ തുടങ്ങിയവരുമുണ്ട്.
2015 ജൂലായ് 28ന് രൂപീകരിച്ച കമ്മീഷന് ഇതിനകം വിവിധ തല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.തീരദേശ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ‘ജനവരി 25 ന് മുംബൈയില്‍ മഹാരാഷ്ട്ര ഗോവ, ഗുജറാത്ത് മേഖലയില്‍ നിന്നുള്ള വര്‍ക്കായി നടത്തിയ സിറ്റിങ്ങ് പ്രതിഷേധത്തെ തുടര്‍ന്ന് ഫലവത്തായില്ല. കമ്മീഷന്റെ രണ്ടാമത്തെ സിറ്റിങ്ങാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. കേരളം കര്‍ണ്ണാടക മേഖലയില്‍ നിന്നുള്ളവര്‍ക്കായാണ് കൊച്ചിയിലെ സിറ്റിങ്ങ്. സമുദ്ര അനുബന്ധ മേഖലയിലുള്ളവര്‍ക്ക് ഇതിനകം ചോദ്യാവലി നല്‍കിയിട്ടുണ്ടെങ്കിലും വിദേശ കപ്പലുകളുടെ മത്സ്യ ബന്ധന അനുമതി വിഷയം വിവാദമായി നിലകൊള്ളുകയാണ്. ഈ ഘട്ടത്തിലാണ് സമുദ്ര നയരൂപീകരണ കമ്മിഷന് സിറ്റിങ്ങ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: