തിരുവനന്തപുരം: ജുഡീഷറിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയങ്ങള്‍ക്ക് അതീതയാകണമെന്നത് കോടതികള്‍ക്കും ബാധകമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവും എക്സിക്യൂട്ടീവും വിമര്‍ശന വിധേയമെങ്കില്‍ ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ലെന്ന് വീക്ഷണം വിമര്‍ശിക്കുന്നു.
സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില് നിന്ന് നിയമലോകം മുക്തമല്ല. നീതിപീഠങ്ങള്‍ കര്‍ത്തവ്യങ്ങളില്‍ നിന്ന് വിമുഖരാവുകയോ നിര്‍ഭയത്വം വെടിയുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ അസ്വസ്ഥരാകുന്നതും വിമര്ശനമുയരുന്നതെന്നും വിമര്‍ശനത്തില്‍ വ്യക്തമാക്കുന്നു.
ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണെന്നും ജനങ്ങളാണ് യജമാനന്മാര് എന്നും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ ഉദ്ധരിച്ച് പറയുന്നു. ജുഡീഷ്യല്‍ സമ്പ്രദായം പരിപൂര്‍ണമായും ശുദ്ധമാണെന്നും ന്യായാധിപന്മാര് വിശുദ്ധപശുക്കളാണെന്നും ആരും കരുതുന്നില്ലെന്നും കോണ്‍ഗ്രസ് മുഖപത്രം വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: