ന്യൂദല്‍ഹി: ബംഗളൂരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സംഭവത്തിലുള്ള തന്റെ നടുക്കം രേഖപ്പെടുത്തിയത്.
ബംഗളൂരുവിലെ ഹെസറാഗട്ടിയില്‍ അരങ്ങേറിയ ഈ ഹീനമായ സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
Attack on African students in Bengaluru – I have asked for immediate report from the Government of Karnataka.
— Sushma Swaraj (@SushmaSwaraj) March 11, 2015
ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തയായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
അതേസമയം സംഭവത്തെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ന്യൂദല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍.എസ്.മെഗ്ഹാറിക് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ ടാന്‍സാനിയക്കാരിയായ ബിബിഎ വിജ്യാര്ത്ഥിനിയെ ഒരുസംഘമാളുകള്‍ പൊതുസ്ഥലത്തു മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: