പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തതാണ്. എന്നാൽ ഈ ഉദ്യോഗസ്ഥൻ വീണ്ടും തൃശൂരിൽ തന്നെ ചാർജ്ജെടുത്തെന്ന വിവരമാണ് അറിയാൻ കഴിയുന്നത്. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും വാർത്തകളുണ്ട്. സാധാരണക്കാരന് പുല്ലുവില കൽപ്പിക്കുന്ന നിലപാടാണിതെന്ന് പറയാതിരിക്കാനാവില്ല. ജനമൈത്രി പോലീസെന്ന് വാചകമടിക്കുന്നതോടൊപ്പം ഇത്തരം ജനദ്രോഹ നയങ്ങളാണ് കേരളത്തിന്റെ പോലീസ് മന്ത്രി നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. പൗരനെ സംരക്ഷിക്കേണ്ട പോലീസുകാർ സമൂഹത്തിന് തന്നെ ബാദ്ധ്യതയാകുന്നത് തടയേണ്ട ചുമതല സർക്കാരിന്റെയാണ് . ഒപ്പം സ്തുത്യർഹമായി സേവനമനുഷ്ടിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് നാണക്കേടുമാണ് ഇത്തരം വിഷയങ്ങൾ. കേരളത്തിൽ പട്ടാപ്പകൽ തുടർച്ചയായി അരുംകൊലകൾ നടക്കുന്നു. ടി പി ശ്രീനിവാസനെപ്പോലെയുള്ള മഹദ് വ്യക്തികൾക്ക് പോലും പോലീസ് നോക്കി നിൽക്കെ മർദ്ദനമേൽക്കുന്നു. ഇതൊക്കെ നടക്കുമ്പോൾ നമ്മുടെ ആഭ്യന്തരമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളിൽ വിശകലനം എഴുതി പരിഹാസ്യനാവുകയാണ്. സാധാരണക്കാരന്റെ വിഷയത്തിൽ ഉചിതമായ നടപടിയെടുക്കേണ്ട സർക്കാരാകട്ടെ സോളാറിലും ബാറിലും മുങ്ങി ഊർദ്ധ്വശ്വാസം വലിക്കുന്നു. നിയമസഭ പിരിച്ചു വിട്ട് ഉടൻ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഏക പോംവഴി. മലയാളികൾ സഹിക്കുന്നതിനും ഒരു പരിധിയുണ്ട് !
പ്രതികരിക്കാൻ ഇവിടെ എഴുതുക: